അയോദ്ധ്യ: ഇന്ത്യയിലെ ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങളുള്ള സംസ്ഥാനമായി ഉത്തർപ്രദേശ് മാറുകയാണെന്ന് നിതിൻ ഗഡ്കരി. ബി.ജെ.പി സർക്കാർ വീണ്ടും അധികാരത്തി ലെത്തിയാൽ അഞ്ചുലക്ഷം കോടി രൂപയുടെ റോഡ് വികസനമാണ് പൂർത്തിയാവുകയെന്ന് കേന്ദ്ര ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.572 കിലോമീറ്ററിലെ ദേശീയപാത നിർമ്മാണ പ്രവർത്തനം തറക്കല്ലിടൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
കൗശമ്പി, അയോദ്ധ്യാ, ബസ്തി മേഖലയെ ബന്ധപ്പെടുത്തിപോകുന്ന ദേശീയപാത 12,981 കോടിയുടെ പദ്ധതിയാണ്.കൗശമ്പിയിലൂടെ മാത്രം ആറ് ദേശീയപാതകളാണ് 2659 കോടി മതിപ്പുചിലവിൽ പൂർത്തിയാകുന്നത്. അയോദ്ധ്യയിലും ആറ് റോഡുകൾ 8698 കോടി ചിലവും ബസ്തി മേഖലയിലെ മൂന്ന് ദേശീയപാതകൾ 1624 കോടി രൂപയിലും പൂർത്തിയാക്കപ്പെടും.
ഉത്തർപ്രദേശ് കണ്ടുകൊണ്ടിരിക്കുന്നത് കേന്ദ്രവും സംസ്ഥാനവും ചേർന്ന ഇരട്ട എഞ്ചിനോട് കൂടിയ അതിവേഗ ഭരണമാണ്. ജനങ്ങൾ അനുഭവിക്കുന്നത് വികസനത്തിന്റെ പൂർത്തീ കരണവുമാണ്. ബി.ജെ.പിയെ രണ്ടാമതും അധികാരത്തിലേറ്റിയാൽ വികസനത്തിന്റെ വേഗം കണ്ണഞ്ചിപ്പിക്കുന്നതും അതിവേഗവുമായിരിക്കുമെന്നും നിതിൻ ഗഡ്കരി പറഞ്ഞു.
പറയുന്നത് പ്രവർത്തിക്കുന്ന പാർട്ടിയാണ് ബി.ജെ.പി. വികസനത്തിന്റെ ഒരു ട്രെയിലർ മാത്രമേ ഉത്തർപ്രദേശിൽ ആരംഭിച്ചിട്ടുള്ളു. ബി.ജെ.പി വീണ്ടും അധികാരത്തിലേറിയാൽ വികസന വേഗം കൂടുന്നതിന്റെ ആനന്ദം ജനങ്ങൾക്ക് അനുഭവിക്കാനാകും. അയോദ്ധ്യ യിലേക്ക് ആഗോളതലത്തിലെ തീർത്ഥാടകരാണ് ക്ഷേത്ര നിർമ്മാണം പൂർത്തിയായാൽ എത്താൻ പോകുന്നത്. ’84 കോശി പരിക്രമ’ യ്ക്കായി അടിസ്ഥാന സൗകര്യവികസനം പൂർത്തിയാവുകയാണ്. അയോദ്ധ്യയെ ചുറ്റിപോകുന്ന റിംഗ് റോഡാണ് ഏറ്റവും സുപ്രധാന സൗകര്യം. ജില്ലയ്ക്ക് പുറത്തേക്കും തിരിച്ചും തീർത്ഥാടകർക്ക് എത്താൻ ഏറെ പ്രയോജന കരമാകും വിധമാണ് റോഡ് വികസനമെന്നും ഗഡ്കരി പറഞ്ഞു.
Comments