കൊച്ചി : പോപ്പുലർ ഫ്രണ്ട് ഭീകരരുടെ സഹായത്തോടെ വ്യാജ സിംകാർഡുകൾ സംഘടിപ്പിച്ചവരിൽ ബംഗ്ലാദേശികളും.രാജ്യ വിരുദ്ധ ശക്തികൾക്ക് കരുത്തേകാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമായാണ് നുഴഞ്ഞുകയറ്റക്കാർക്ക് സിം കാർഡുകൾ നൽകിയത്. സംഭവത്തിൽ അന്വേഷണം പോലീസ് കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.
വ്യാജ തിരിച്ചറിയൽ കാർഡിൽ നിരവധി ബംഗ്ലാദേശികൾ കേരളത്തിൽ തങ്ങുന്നതായി നേരത്തെ തന്നെ വിവരങ്ങൾ ലഭിച്ചിരുന്നു. ഇത്തരത്തിൽ രാജ്യത്ത് നിയമ വിരുദ്ധമായി തങ്ങുന്ന ബംഗ്ലാദേശികൾക്കാണ് നൽകിയ തിരിച്ചറിയൽ കാർഡുകൾ വ്യാജമെന്ന് അറിഞ്ഞു കൊണ്ടു തന്നെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ സിം കാർഡുകൾ എടുത്തു നൽകിയത്. പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളുടെ മൊബൈൽ ഷോപ്പുകളിൽ നിന്നാണ് ഇവർക്ക് സിം കാർഡുകൾ സംഘടിപ്പിച്ച് നൽകിയിരിക്കുന്നത്. ഈ സിം നമ്പറുകൾ ഉപയോഗിച്ച് ഇവർ എന്തെല്ലാം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടുവെന്നോ, നിലവിൽ നടത്തുന്ന രാജ്യ വിരുദ്ധ പ്രവർത്തനങ്ങളക്കുറിച്ചോ കണ്ടെത്താൻ കഴിയുന്നില്ല.
ബി ജെ പി നേതാവ് രൺജീത് ശ്രീനിവാസന്റെ കൊലപാതക കേസിലെ അന്വേഷണത്തിലാണ് പലരുടെയും തിരിച്ചറിയൽ കാർഡുകളിൽ പ്രതികൾക്ക് വ്യാജ സിംകാർഡുകൾ എടുത്തു നൽകിയതായി കണ്ടെത്തിയത്. ആലപ്പുഴ പുന്നപ്രയിലെ വീട്ടമ്മയായ വത്സലയുടെ തിരിച്ചറിയൽ കാർഡ് ദുരുപയോഗിച്ചാണ് കുറ്റവാളികൾക്ക് സിം കാർഡ് സംഘടിപ്പിച്ച് നൽകിയത്. പോപ്പുലർ ഫ്രണ്ട് – എസ് ഡി പി ഐ ഭീകര സംഘടനാ പ്രവർത്തകർ വ്യാപകമായി ഇത്തരത്തിൽ സിംകാർഡുകൾ നൽകിയിട്ടുണ്ട്. ഈ സമയം തന്നെയാണ് ബംഗ്ലാദേശികൾക്ക് സിം കാർഡുകൾ നൽകിയതിലും പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളുടെ പങ്കാളിത്തം വ്യക്തമാകുന്നത്.
Comments