വാഷിംഗ്ടൺ : നരേന്ദ്ര മോദി സർക്കാരിന്റെ പ്രവർത്തനങ്ങൾക്കെതിരെ സംസാരിക്കുന്ന വയനാട് എംപിയെ അംഗീകരിക്കാനാവില്ലെന്ന് അമേരിക്ക. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് നെഡ് പ്രൈസാണ് മോദി സർക്കാരിനെ പ്രശംസിച്ചുകൊണ്ടാണ് രംഗത്തെത്തിയിരിക്കുന്നത്.
ഇന്ത്യയുടെ വിദേശകാര്യ നയങ്ങൾ ശത്രുരാജ്യങ്ങളായ പാകിസ്താനേയും ചൈനയേയും ഒന്നിപ്പിച്ചു എന്നാണ് കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ പാലമെന്റിൽ വാദിച്ചത്. എന്നാൽ രാഹുൽ ഗാന്ധി പാർലമെന്റിൽ പറഞ്ഞത് ഒരിക്കലും അംഗീകരിക്കാനാവാത്തതാണെന്ന് നെഡ് പ്രൈസ് പറഞ്ഞു. ഇന്ത്യയുടെ വിദേശകാര്യ നയങ്ങൾ പാകിസ്താനും ചൈനയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തിയിട്ടില്ല. തനിക്കത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും നെഡ് പ്രൈസ് വ്യക്തമാക്കി.
യുഎസിന്റെ പിന്തിരിപ്പൻ നയങ്ങൾ കാരണമാണോ പാകിസ്താൻ ചൈനയുമായ ബന്ധം സ്ഥാപിച്ചത് എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നൽകി. ഒരു രാജ്യത്തിനും യുഎസും ചൈനയ്ക്കും ഇടയിൽ തെരഞ്ഞെടുക്കേണ്ട ആവശ്യമില്ലെന്ന് തങ്ങൾ എല്ലായ്പ്പോഴും വ്യക്തമാക്കിയിട്ടുള്ളതാണ്. പാകിസ്താൻ അമേരിക്കയുടെ തന്ത്രപ്രധാനമായ പങ്കാളിയാണ്. ഇസ്ലാമാബാദുമായി ഇന്നും അമേരിക്കയ്ക്ക് ബന്ധമുണ്ട്. അത് തങ്ങൾ വിലമതിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Comments