ബെംഗളൂരു : ഹിജാബ് വിവാദത്തിനിടെ ഉഡുപ്പി ജില്ലയിലെ കുന്ദാപുരയിലെ സർക്കാർ കോളേജിന് പുറത്ത് അക്രമം അഴിച്ചുവിടാൻ ശ്രമിച്ച രണ്ട് പേർ അറസ്റ്റിൽ . അബ്ദുൾ മജീദ് (32), റജബ് (41) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും ഗംഗോളി സ്വദേശികളാണ്. ഇവർക്കൊപ്പം ഉണ്ടായിരുന്ന ഖലീൽ, റിസ്വാൻ, ഇഫ്തികാർ എന്നിവർക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്.
മാരകായുധങ്ങളുമായി അഞ്ച് പേർ സ്ഥലത്തെത്തിയെന്ന രഹസ്യവിവരത്തെത്തുടർന്നാണ് പോലീസ് കോളേജ് പരിസരത്ത് എത്തിയത്. അഞ്ചോ ആറോ അക്രമികൾ കത്തിയുമായി ചില വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തിയതായി പോലീസ് പറഞ്ഞു. പോലീസ് സ്ഥലത്തെത്തിയപ്പോഴേയ്ക്കും നാലുപേർ രക്ഷപ്പെട്ടു.
അബ്ദുൾ മജീദ് സ്ഥിരം കുറ്റവാളിയാണെന്നും ഇയാൾക്കെതിരെ ഗംഗോല്ലി പോലീസ് സ്റ്റേഷനിൽ ഏഴ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
Comments