ന്യൂഡൽഹി : കശ്മീർ ഐക്യദാർഢ്യ ദിനത്തിൽ വിഘടനവാദികളെ പിന്തുണച്ച് ഹ്യൂണ്ടായ് ട്വീറ്റ് ചെയ്ത സംഭവത്തിൽ ദക്ഷിണ കൊറിയർ അംബാസഡറോട് ശക്തമായ പ്രതിഷേധം അറിയിച്ച് ഇന്ത്യ. കമ്പനി ചെയ്തത് ഗൗരവതരമാണെന്നായിരുന്നു ഇന്ത്യയുടെ പ്രതികരണം. കേന്ദ്ര വിദേശകാര്യമന്ത്രിയും, ദക്ഷിണ കൊറിയൻ അംബാസഡർ ചുങ് ഇയു യോഗുമായി നടന്ന ചർച്ചയുടെ വിശദവിവരങ്ങൾ കേന്ദ്രമന്ത്രി പീയുഷ് ഗോയലാണ് പുറത്തുവിട്ടത്.
രാജ്യസഭയിൽ ഹ്യൂണ്ടായുടെ ട്വീറ്റിൽ ഇന്ത്യ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങളെക്കുറിച്ച് ശിവസേന എംപി പ്രിയങ്ക ചതുർവേദി ആരാഞ്ഞിരുന്നു. ഇതിനോടായിരുന്നു പീയുഷ് ഗോയലിന്റെ പ്രതികരണം. സംഭവത്തിൽ കമ്പനി വിശദീകരണം നൽകിയിട്ടുണ്ടെന്നും ഗോയൽ പറഞ്ഞു.
കശ്മീർ ഐക്യാദാർഢ്യ ദിനത്തിൽ ഹ്യൂണ്ടായ് നടത്തിയ പരാമർശത്തിൽ കേന്ദ്രസർക്കാരും കമ്പനിയും തമ്മിലുള്ള ആശയവിനിമയം തുടരുകയാണ്. സംഭവത്തിൽ ദക്ഷിണ കൊറിയൻ അംബാഡറായ ചുങ് ഇയു യോഗിനെ വിളിച്ചുവരുത്തി ശക്തമായ പ്രതിഷേധം അറിയിച്ചു. സംഭവത്തിൽ ഹ്യൂണ്ടായ് ക്ഷമ ചോദിച്ചിട്ടുണ്ടെന്നും പീയുഷ് ഗോയൽ പറഞ്ഞു.
Comments