പാറ്റ്ന: വിശാലമായ ഗംഗാ നദിക്കു കുറുകേ ഇരട്ടപാലവുമായി കേന്ദ്രസർക്കാർ. ഗംഗാ നദി അതിശക്തമായി ഒഴുകുന്ന മുൻഗറിലാണ് ദേശീയപാതയിലെ പാലവും, റെയിൽപാതയും തുറന്നിരിക്കുന്നത്. ദേശീയപാത 333ബി മേഖലയിലാണ് ഗംഗാ നദിക്കു കുറുകേ 14.5 കിലോമീറ്റർ നീളത്തിലെ പാലം. 696 കോടി രൂപയാണ് പദ്ധതിക്കായി ചിലവായത്. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്.
ബീഹാറിലെ ജനങ്ങളുടെ യാത്രാ സമയം ഗണ്യമായി കുറച്ചിരിക്കുന്ന പാലം ഇരുകരക ളിലേയും കർഷകർക്കാണ് ഏറെ ഗുണകരമാകുന്നത്. ബീഹാറിലെ വിനോദ സഞ്ചാര മേഖലയ്ക്കും വിവിധ സ്ഥലങ്ങളിലേക്ക് തൊഴിൽ തേടി പോകുന്നവർക്കും ഏറെ ഗുണകരമാണ് പാലമെന്നും ഗഡ്കരി പറഞ്ഞു.
ബീഹാറിലെ സുപ്രധാന തീർത്ഥാടന കേന്ദ്രമാണ് ഗംഗാതീരത്തെ മുൻഗർ. പൗരാണികതയും ചരിത്രവും സംസ്കാരവും ഇടകലർന്ന നഗരമേഖലയാണിത്. വിദ്യാഭ്യാസത്തിലും വാണിജ്യപരമായും ഏറെ പ്രധാനപ്പെട്ട മേഖലയിലേക്കാണ് വിശാല പാലം വികസന സാദ്ധ്യതകൾ തുറന്നിട്ടിരിക്കുന്നത്.
മുൻഗർ മുതൽ ഖഗാരിയ വരെയുള്ള ദൂരം 100 കിലോമീറ്ററായും ബഗുസരായ് വരെയുള്ള ദൂരം 20 കിലോമീറ്ററായും കുറഞ്ഞു. വലിയ ഗതാഗത തടസ്സമുണ്ടായിരുന്ന സമസ്തിപുർ ഇടറോഡു കളും സംസ്ഥാന പാതയും ഇനി പുതിയ പാലത്തിന്റെ സൗകര്യം അനുഭവിക്കുമെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.
Comments