ലക്‌നൗ : ഹിജാബ് വിഷയത്തിൽ പ്രതികരണവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്ത്യയെ നയിക്കുന്നത് കരുത്തുറ്റ ഭരണഘടനയാണ്. അല്ലാതെ ശരിയ നിയമം അല്ലെന്നും അദ്ദേഹം പറഞ്ഞു.
അച്ചടക്കത്തിന് വേണ്ടിയാണ് ഡ്രസ് കോഡുകൾ ഉണ്ടാക്കുന്നത്. എല്ലാ സ്ഥാപനങ്ങൾക്കും അതിന് ആവശ്യമായ രീതിയിൽ ഡ്രസ് കോഡ് രൂപീകരിക്കാൻ അവകാശമുണ്ട്. എന്നാൽ ഇത് ഭരണഘടനയ്‌ക്ക് അനുസൃതമായിരിക്കണം. എല്ലാവരുടെയും താത്പര്യത്തിന് അനുസരിച്ചായിരിക്കണം. ഇന്ത്യയെ മുന്നോട്ടുനയിക്കുന്നത് ഭരണഘടനയാണ്. അല്ലാതെ ശരിയത്ത് നിയമമല്ലെന്നും യോഗി വ്യക്തമാക്കി.
നിലവിൽ കർണാടകയിൽ നിന്നും ആരംഭിച്ച ഹിജാബ് വിവാദം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പടർന്നുകൊണ്ടിരിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഹിജാബ് വിഷയത്തിൽ ആദ്യമായാണ് യോഗി ആദിത്യനാഥ് പ്രതികരിക്കുന്നത്.
ഹിജാബ് വിഷയത്തിൽ കർണാടകയിൽ ഇപ്പോഴും കലുഷിത അന്തരീക്ഷം നിലനിൽക്കുകയാണ്. സംഘർഷ സാഹചര്യം നിലനിൽക്കുന്ന മേഖലകളിൽ കൂടുതൽ പോലീസിനെ വിന്യസിച്ചാണ് സർക്കാർ നിലവിൽ പ്രതിരോധം തീർക്കുന്നത്. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ ഈ മാസം 16 വരെ കോളേജുകൾ അടച്ചിടാനാണ് സർക്കാർ തീരുമാനം.
Comments