കൊച്ചി : സിപിഎം പ്രവർത്തകർ മർദ്ദിച്ചു കൊന്ന ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുത്തവർക്കെതിരെ കേസ് എടുത്ത് പോലീസ്. കൊറോണ മാർഗ്ഗ നിർദ്ദേശങ്ങൾ ലംഘിച്ചതിനാണ് നടപടി. ട്വന്റി ട്വന്റി കോർഡിനേറ്റർ സാബു എം ജേക്കബ് ഉൾപ്പെടെ ആയിരത്തോളം പേർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.
ദീപുവിന്റെ മൃതദേഹം പൊതുദർശനത്തിന് വച്ചതും, സംസ്‌കാര ചടങ്ങുകൾ നടത്തിയതും കൊറോണ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചാണെന്നാണ് പോലീസ് പറയുന്നത്. ഇതേ തുടർന്നാണ് പോലീസ് സ്വമേധയാ കേസ് എടുത്തത്. സംസ്‌കാര ചടങ്ങിലും പൊതുദർശനത്തിന് വച്ചപ്പോഴും നിരവധി പേരാണ് പങ്കെടുത്തത്.
കുന്നത്തുനാട് പോലീസാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. തിരിച്ചറിഞ്ഞ വ്യക്തികൾക്ക് പോലീസ് നോട്ടീസ് നൽകുന്ന നടപടികൾ ആരംഭിച്ചു. ദൃശ്യങ്ങൾ പരിശോധിച്ച് കൂടുതൽ പർക്ക് നോട്ടീസ് നൽകും. അതേസമയം കേസ് എടുത്തതിനെതിരെ വലിയ വിമർശനമാണ് ട്വന്റി ട്വന്റി ഉന്നയിക്കുന്നത്.
Comments