വാഷിംഗ്ടൺ: ലോകമഹായുദ്ധത്തിലെന്ന പോലെ ചേരിതിരിയുന്ന യുക്രെയ്ൻ-റഷ്യ സംഘർഷത്തിൽ അവസാന വട്ട സമാധാന ശ്രമങ്ങളുമായി അമേരിക്കയും മറ്റ് ലോകരാജ്യങ്ങളും ഐക്യരാഷ്‌ട്ര രക്ഷാ സമിതിക്ക് മുന്നിൽ. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനാണ് രക്ഷാസമിതിക്ക് മുമ്പാകെ റഷ്യ നടത്തുന്ന അധിനിവേശ ശ്രമങ്ങളെ വിശദീകരിച്ചത്.
ലോകരാഷ്‌ട്രങ്ങൾ നിരന്തരം സന്ധി സംഭാഷണങ്ങൾ നടത്തുമ്പോഴും യുക്രെയ്ൻ അതിർത്തിയിലേക്ക് ടാങ്കുകൾ റഷ്യ നീക്കുന്നതാണ് ആശങ്കാ ജനകമായി ചൂണ്ടിക്കാട്ടുന്നത്. അയൽരാജ്യത്തെ കടന്നുകയറി ആക്രമിക്കാനുള്ള റഷ്യയുടെ നീക്കം പൊറുക്കാനാവാത്തതാണെന്ന മുന്നറിയിപ്പും അമേരിക്കൻ പ്രസിഡന്റ് ആവർത്തിച്ചു.
ഇതിനിടെ റഷ്യയെ അനുനയിപ്പിക്കാൻ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പുടിനുമായി ഉന്നതതല ചർച്ചകൾ നടക്കുകയാണ്. ജർമ്മൻ ചാൻസലറും കഴിഞ്ഞയാഴ്ച റഷ്യ പ്രസിഡന്റുമായി ചർച്ചകൾ നടത്തിയിരുന്നു.
യുക്രെയ്ൻ മേഖലയിലേക്ക് കരസേനാ നീക്കമാണ് റഷ്യ നടത്തുന്നത്. റഷ്യയുടെ ഷെബീകിനോയിൽ നിന്നും യുക്രെയ്‌നിലെ ഖാർകീവ് ഒബ്ലാസ്റ്റ് മേഖലയി ലേക്കാണ് പീരങ്കികളും ടാങ്കുകളും നീക്കുന്നത്.
Comments