മോസ്‌കോ: രാജ്യത്തിന് പുറത്ത് സൈനിക നീക്കം നടത്തുന്നതിന് സൈന്യത്തിന് അനുമതി നൽകി റഷ്യൻ പാർലമെന്റ്. പ്രസിഡന്റ് വ്‌ളാദിമിർ പുട്ടിന്റെ അഭ്യർത്ഥനയെതുടർന്നാണ് നടപടി. അനുമതി ലഭിച്ചതിനാൽ ഏതുസമയവും റഷ്യൻ സേനയ്‌ക്ക് യുക്രെയിനിൽ ആക്രമണം നടത്താം.
സ്വതന്ത്ര്യ രാജ്യങ്ങളായി റഷ്യ പ്രഖ്യാപിച്ച യുക്രെയിന്റെ കിഴക്കൻ പ്രദേശങ്ങളിലേയ്‌ക്ക് സൈന്യം എത്തിക്കഴിഞ്ഞതായി അന്താരാഷ്‌ട്രമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുക്രെയിൻ ലക്ഷ്യമാക്കി റഷ്യൻ സൈന്യം നീങ്ങുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
എന്നാൽ ശക്തമായ നടപടികളുമായി അമേരിക്കയും സഖ്യകക്ഷികളും രംഗത്തുണ്ട്. റഷ്യ യുദ്ധത്തിനുള്ള വിത്തുവിതയ്‌ക്കുകയാണ് അമേരിക്ക ആരോപിച്ചു. 4 റഷ്യൻ ബാങ്കുകളുടെ പ്രവർത്തനം ബ്രിട്ടൺ മരവിപ്പിച്ചു. റഷ്യയ്‌ക്കെതിരെയുള്ള ഏതു നീക്കത്തെയും പിന്തുണയ്‌ക്കുമെന്ന് ജപ്പാൻ പറഞ്ഞു.
Comments