കീവ്: യുക്രെയ്‌നിലെ പ്രധാന റോഡുകളിലെല്ലാം വാഹനഗതാഗതം സ്തംഭിച്ചതായി റിപ്പോർട്ട്. റഷ്യൻ ആക്രമണം ഭയന്ന് വിമതശക്തി കേന്ദ്രങ്ങളിൽ നിന്ന് സാധാരണക്കാർ പാലായനം ചെയ്യുന്നതിനാലാണ് ഗതാഗതം സ്തംഭിച്ചിരിക്കുന്നത്. റോഡുകളിൽ വാഹനങ്ങളുടെ നീണ്ട നിരയാണ്.
മണിക്കൂറുകളായി റോഡിൽ കുടുങ്ങി കിടക്കുകയാണ് നിരവധി വാഹനങ്ങൾ. യുക്രെയ്‌നെതിരെ സൈനിക നടപടിയെന്ന റഷ്യൻ പ്രസിഡന്റ് വ്ളാഡ്മിർ പുടിൻ അനുമതി നൽകിയതോടെ കിഴക്കൻ മേഖലയിലേയ്‌ക്ക് റഷ്യൻ സൈന്യം ഇരമ്പിയെത്തി. ഈ മേഖലയിൽ നിന്നും ജനങ്ങളുടെ കൂട്ടപ്പാലായനം ഉണ്ടായതാണ് റോഡ് ഗതാഗതം തടസ്സപ്പെട്ടത്.
വാഹനങ്ങളിലാണ് പലരും പാലായനം ചെയ്യുന്നത്. രാജ്യ തലസ്ഥാനമായ കീവ് നഗരത്തിൽ നിന്നും പുറത്ത് കടക്കാനായി ആളുകൾ കൂട്ടമായെത്തിയതാണ് റോഡുകൾ സ്തംഭിക്കാൻ കാരണായത്. ഇതിന്റ ദൃശ്യങ്ങളും ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി.
ഡോൺബാസ്‌കിൽ സൈനിക നടപടിക്ക് പ്രസിഡന്റ് വ്ളാഡ്മിർ പുടിൻ അനുമതി നൽകിയതോടെ യുക്രെയ്നിന് മേൽ തീമഴപെയ്യിക്കുകയാണ് റഷ്യൻ സൈന്യം. ബാലിസ്റ്റിക് മിസൈലുകളും റഷ്യൻ പോർവിമാനങ്ങളും ഡോൺബോസ്‌കിൻ സംഹാര താണ്ഡവമാടുകയാണെന്ന് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കരമാർഗ്ഗം യുക്രെയിനെ വളഞ്ഞിരിക്കുകയാണ് റഷ്യൻ പട്ടാളം. രണ്ടര ലക്ഷം കാലാൾപ്പട യുക്രെയിനിൽ പ്രവേശിച്ചെന്നാണ് റിപ്പോർട്ട്.
എന്നാൽ യുക്രെയ്ൻ സൈന്യം ശക്തമായി തിരിച്ചടിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. റഷ്യൻ പോർവിമാനങ്ങൾ യുക്രെയിൻ വെടിവെച്ചിട്ടതായി അന്താരാഷ്‌ട്രമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റഷ്യൻ നഗരങ്ങളിൽ സ്ഫോടനം നടക്കുന്നതായും വാർത്തകളുണ്ട്.
Comments