ന്യൂഡൽഹി: ദേശീയ സുരക്ഷയ്‌ക്ക് സൈബർ സുരക്ഷ അനിവാര്യമെന്ന മുന്നറിയിപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്രബജറ്റിൽ പ്രതിരോധ രംഗത്തിന് നൽകിയ ഊന്നൽ വിശദീകരിക്കുകയായിരുന്നു നരേന്ദ്രമോദി. വിവരസാങ്കേതിക മേഖലയിൽ ഓരോ നിമിഷവും അത്യാധുനിക വൽക്കരി ക്കപ്പെടുന്ന മാറ്റങ്ങളെ സ്വായത്തമാക്കാനും രാജ്യത്തെ സൈബർ സുരക്ഷ ഉറപ്പാക്കാനും നരേന്ദ്രമോദി പ്രതിരോധ രംഗത്തെ വിദഗ്ധരോടും സൈനിക മേധാവിമാരോടും അഭ്യർത്ഥിച്ചു.
‘സൈബർ സുരക്ഷ രാജ്യസുരക്ഷാ മേഖലയിൽ അത്യന്താപേക്ഷിതമാണ്. ഐടി മേഖലയെ വിപുലീകരിക്കപ്പെടുകയും കൂടുതൽ കാര്യക്ഷമത കൈവരിക്കുകയും വേണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ കരുത്താണ് ഐ.ടി മേഖല. എത്രകണ്ട് പ്രതിരോധ രംഗത്ത് അത് നാം ഉപയോഗിക്കുന്നുവോ അത്രയും നാം ശക്തരാകും. ഐ.ടി മേഖല ഡിജിറ്റൽ ലോകത്ത് മാത്രമായി ഒതുങ്ങുന്നതല്ല. പ്രതിരോധ രംഗം, ബഹിരാകാശം അടക്കമുള്ള രാജ്യസുരക്ഷയെ സമഗ്രമായി ബന്ധിപ്പിക്കുന്നവയാണ് അവയെല്ലാം.’ ആത്മനിർഭർ ഭാരത് പ്രതിരോധ രംഗത്തെ പ്രവർത്തനങ്ങളിൽ എന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
കഴിഞ്ഞ 5-6 വർഷം കൊണ്ട് രാജ്യത്തെ ഐ.ടി മേഖല എല്ലാ രംഗത്തും അതിന്റേ തായ പ്രാധാന്യവും കരുത്തും വർദ്ധിപ്പിച്ചിട്ടുണ്ട്. അതുമൂലം രാജ്യത്തെ പ്രതിരോധ കയറ്റുമതിപോലും ആറു മടങ്ങ് വർദ്ധിച്ചു. ഇന്ന് നാം മെയ്ഡ് ഇൻ ഇന്ത്യ വഴി പ്രതിരോധ രംഗത്തെ എല്ലാ ഉപകരണങ്ങളും നിർമ്മിക്കുന്ന രാജ്യമായിരിക്കുന്നു. 75ലേറെ രാജ്യങ്ങൾക്കാണ് നാം ഉപകരണങ്ങൾ നൽകുന്നതെന്നതിൽ നാം അഭിമാനിക്കണെന്നും നമ്മുടെ കൂട്ടായ പരിശ്രമങ്ങളുടെ വിജയമാണിതെന്നും നരേന്ദ്രമോദി ഓർമ്മിപ്പിച്ചു.















