കീവ് : യുക്രെയ്നിൽ റഷ്യൻ ആക്രമണം തുടരുമ്പോൾ അടിയന്തിരമായി മെഡിക്കൽ സഹായം നൽകണമെന്ന് ഇന്ത്യയോട് അഭ്യർത്ഥിച്ച് യുക്രെയ്ൻ എംപി സോഫിയ ഫെഡിന .
‘ യുക്രെയ്നിന് ആയുധ പിന്തുണ മാത്രമല്ല, മാനസിക സഹായവും ആവശ്യമാണ്, ആക്രമണകാരിയായ റഷ്യയെ ശിക്ഷിക്കേണ്ടതുണ്ട്. അവർ സമാധാനക്കാരായ യുക്രേനിയക്കാരെ കൊല്ലുകയാണ്. ഒരു പരമാധികാര രാജ്യത്തിന്റെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാൻ എല്ലാ ഇന്ത്യൻ രാഷ്ട്രീയക്കാരോടും ഞാൻ അപേക്ഷിക്കുന്നു, ‘ ഇന്ത്യൻ മാദ്ധ്യമത്തിനു നൽകിയ പ്രത്യേക അഭിമുഖത്തിൽ അവർ പറഞ്ഞു. യുക്രെയ്നിലെ അണ്ടർ ഗ്രൗണ്ട് ഷെൽട്ടറിനുള്ളിൽ നിന്ന് സംസാരിക്കുകയായിരുന്നു അവർ.
തെക്കൻ യുക്രെയ്നിലെ തുറമുഖ നഗരമായ ഒഡെസ റഷ്യൻ സൈന്യത്തിന്റെ കീഴിലായതിനെക്കുറിച്ചുള്ള റിപ്പോർട്ടുകളും അവർ തള്ളിക്കളഞ്ഞു. ഒഡെസ ഇപ്പോഴും കീവിന്റെ , ഇത്തരം റിപ്പോർട്ടുകൾ റഷ്യൻ പ്രചരണമാണെന്നും അവർ പറഞ്ഞു.
അതേസമയം കീവിലേക്ക് പോകുന്ന പാതയ്ക്ക് സമീപം റഷ്യയുടെ അതിർത്തിക്കടുത്തുള്ള സുമി നഗരത്തിലേക്ക് റഷ്യൻ സൈന്യം പ്രവേശിച്ചതായാണ് റിപ്പോർട്ട് . യുക്രെയ്ൻ തലസ്ഥാനമായ കീവില്‍ റഷ്യ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. തന്ത്രപ്രധാനമായ ഹോസ്റ്റോമല്‍ വിമാനത്താവളം നിയന്ത്രണത്തിലാക്കിയെന്നും റഷ്യ അറിയിച്ചു.
Comments