ലക്നൗ : ഉത്തർപ്രദേശിൽ അനധികൃതമായി പ്രവർത്തിച്ചുവരുന്ന ആയുധനിർമ്മാണശാല തകർത്തെറിഞ്ഞ് പോലീസ്. വൻ ആയുധ ശേഖരം പിടികൂടി. സംഭവത്തിൽ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ഫത്തേർമോറിലായിരുന്നു സംഭവം. പ്രദേശത്ത് രഹസ്യമായി ആയുധ നിർമാണ ശാല പ്രവർത്തിക്കുന്നതായി യുപി പോലീസിന്റെ പ്രത്യേക സംഘത്തിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പ്രദേശത്ത് എത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആയുധ നിർമ്മാണ ശാല കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ ഗയാംഗഞ്ച് സ്വദേശികളായ ഷഹർസ്, അൻജും, ഷാഹിദ്, ധരംവീർ സിംഗ്, അനൂപ് കുമാർ, ഭുറേ എന്നിവരാണ് അറസ്റ്റിലായത്.
19 റിവോൾവറുകൾ, 32 നാടൻ തോക്കുകൾ, തിരകൾ, മറ്റ് ആയുധങ്ങൾ എന്നിവയാണ് നിർമ്മാണ ശാലയിൽ നിന്നും പോലീസ് പിടിച്ചെടുത്തത്. ആയുധങ്ങൾ നിർമ്മിക്കാൻ ഉപയോഗിച്ചിരുന്ന സാമഗ്രികളും പിടിച്ചെടുത്തു. ഇവരുടെ സംഘത്തിൽ കൂടുതൽ പേരുണ്ടെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഇവർക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
Comments