കൊല്ലം : ക്ഷേത്രങ്ങളും സൂപ്പർമാർക്കറ്റും കേന്ദ്രീകരിച്ച് മോഷണം നടത്തുന്നയാൾ അറസ്റ്റിൽ. തൃശ്ശൂർ ചേർപ്പ് സ്വദേശി റഫീഖ് ആണ് അറസ്റ്റിലായത്. 50 ലധികം മോഷണ കേസുകളിൽ പ്രതിയായ ഇയാളെ ചടയമംഗലം പോലീസ് ആണ് പിടികൂടിയത്.
കഴിഞ്ഞ ദിവസം ഇയാൾ ചടയമംഗലത്തെ ഒരു ക്ഷേത്രത്തിൽ മോഷണം നടത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് റഫീഖിനെ അറസ്റ്റ് ചെയ്തത്. സംഭവ ശേഷം തിരുവനന്തപുരത്തെ ലോഡ്ജിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ ചടയമംഗലം പോലീസ് അവിടെയെത്തിയാണ് പിടികൂടിയത്. ലോഡ്ജിൽ നിന്നും മോഷണ മുതലും പിടിച്ചെടുത്തു.
അഞ്ചൽ, പുനലൂർ ഉൾപ്പെടെ ജില്ലയിലെ എട്ട് പോലീസ് സ്റ്റേഷനുകളിലാണ് റഫീഖിനെതിരെ കേസുകൾ ഉള്ളത്. തിരുവനന്തപുരത്തെ ലോഡ്ജിൽ താമസിച്ചാണ് ഇയാൾ കൊല്ലത്ത് മോഷണം നടത്തിയത്. സംഭവ ശേഷം ലോഡ്ജിൽ ഒളിവിൽ കഴിയും. ക്ഷേത്രങ്ങളിൽ നിന്നും ആഭരണങ്ങളും, സ്വർണ പൊട്ടും മോഷ്ടിച്ചതായി റഫീഖ് സമ്മതിച്ചിരുന്നു.
തിരുവനന്തുപരത്ത് ഇയാൾക്കെതിരെ 30 ഓളം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മോഷണ കേസിൽ ശിക്ഷ കഴിഞ്ഞ് കഴിഞ്ഞ മാസമാണ് റഫീഖ് പുറത്തുവന്നതെന്ന് പോലീസ് പറഞ്ഞു.
Comments