ലക്നൗ : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും, മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ദീർഘായുസ്സിനായി പ്രാർത്ഥിച്ച് മീററ്റിലെ മുസ്ലീം സ്ത്രീകൾ . ബിജെപി എംഎൽഎ സോമേന്ദ്ര തോമർ മീററ്റ് സൗത്തിൽ നിന്ന് തുടർച്ചയായി രണ്ടാം തവണയും തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെയാണിത്.
ഇതിന്റെ നിസ്ക്കാര വീഡിയോയും പുറത്ത് വന്നിട്ടുണ്ട് . “ ഞങ്ങൾ ഇന്ത്യൻ പൗരന്മാരാണ്. ഞങ്ങളെല്ലാവരും മുസ്ലീം സഹോദരിമാരാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി യോഗി ജിയും ഞങ്ങളുടെ എംഎൽഎ സോമേന്ദ്ര തോമറും ഞങ്ങളുടെ അവകാശങ്ങൾക്കായി പോരാടി; ആരെയും ഭയക്കാതിരിക്കാൻ അവരിൽ ധൈര്യം വളർത്തുക, അല്ലാഹുവേ, രണ്ടാം തവണ അധികാരത്തിൽ തിരിച്ചെത്തിയ ഞങ്ങളുടെ പ്രദേശത്തെ എംഎൽഎ എല്ലാ മുസ്ലീം സഹോദരിമാർക്കും ഞങ്ങളുടെ കുടുംബത്തിലെ കുട്ടികൾക്കും പുരുഷന്മാർക്കും വേണ്ടി പ്രവർത്തിക്കണം, ,ഞങ്ങൾക്കെല്ലാവർക്കും സമൂഹത്തിൽ വളരാൻ ശക്തി നൽകേണമേ.‘ ഇത്തരത്തിലാണ് സ്ത്രീകളുടെ പ്രാർത്ഥന .
മീററ്റ് സൗത്തിൽ സമാജ്‌വാദി പാർട്ടി സ്ഥാനാർത്ഥി മൊഹമ്മദ് ആദിലിനെയാണ് തോമർ പരാജയപ്പെടുത്തിയത് . തോമർ 43.46 ശതമാനം വോട്ട് നേടി തിരഞ്ഞെടുപ്പിൽ വിജയിച്ചപ്പോൾ ആദിലിന് 40.79 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്.
Comments