ഇസ്ലാമാബാദ് ; ഇസ്ലാമാബാദ് ; മാർച്ച് 9 ന്, ഇന്ത്യ അബദ്ധത്തിൽ തൊടുത്തുവിട്ട മിസൈലിനെച്ചൊല്ലി പാകിസ്താനിൽ വിവാദം അവസാനിക്കുന്നില്ല. മിസൈൽ കൃത്യസമയത്ത് കണ്ടെത്താത്തതിന്റെ പേരിൽ പാകിസ്താൻ ഒരു എയർഫോഴ്സ് കമാൻഡറെയും രണ്ട് എയർ മാർഷലുകളെയും പുറത്താക്കിയതായാണ് റിപ്പോർട്ടുകൾ. സംഭവം പാകിസ്താനിലെ മാദ്ധ്യമങ്ങളിലും സർക്കാർ തലത്തിലും വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവെച്ചതിന് പിന്നാലെയാണ് നടപടി
ഇന്ത്യയിലെ പാക് അംബാസഡറും, നയതന്ത്രവിദഗ്ധനുമായ അബ്ദുൾ ബാസിതാകട്ടെ പാകിസ്താന്റെ ആശങ്ക വർധിപ്പിച്ചു. ഇന്ത്യ വളരെ അപകടകരമായ എന്തെങ്കിലും ആസൂത്രണം ചെയ്യുകയാണ്, നമ്മൾ സമയബന്ധിതമായി ജാഗ്രത പാലിക്കണം.- എന്നാണ് ബാസിത് പറഞ്ഞത് .
ഇന്ത്യയിൽ നിന്ന് തൊടുത്തുവിട്ട മിസൈൽ എന്തുകൊണ്ടാണ് ഉടൻ കണ്ടെത്താനാകാത്തതെന്നാണ് പാക് മാദ്ധ്യമങ്ങളുടെ ചോദ്യം . ഇത് വളരെ ചെറുതും നിരായുധവുമായ മിസൈലായിരുന്നുവെന്നും അത് പോലും കണ്ടുപിടിക്കാൻ കഴിഞ്ഞില്ലെന്നും ഇത് അതീവ ശക്തിയേറിയതും, വലുതുമായ മിസൈൽ ആയിരുന്നെങ്കിലോ എന്നും ചിലർ ചോദിക്കുന്നു. സോഷ്യൽ മീഡിയയിൽ അത്തരം ചില വാർത്തകൾ വന്ന അക്കൗണ്ടുകൾ ഇപ്പോൾ ബ്ലോക്ക് ചെയ്തിട്ടുണ്ട്.
ഇന്ത്യൻ മിസൈൽ മിയാൻ ചന്നു മേഖലയിൽ പതിച്ചതോടെ പാക് സൈന്യത്തിൽ പരിഭ്രാന്തി പടർന്നതായി ചില മാദ്ധ്യമങ്ങൾ പറയുന്നു . വ്യോമസേനാ ഉപമേധാവിയെയും രണ്ട് എയർ മാർഷലുമാരെയും പുറത്താക്കിയതും ഇതിനു പിന്നാലെയാണ് . ശിക്ഷ എന്ന വാക്ക് ഒഴിവാക്കി നിർബന്ധിത വിരമിക്കൽ എന്നാണ് ഇവരെ ഒഴിവാക്കിയതിനെ പാക് സർക്കാർ വിശേഷിപ്പിക്കുന്നത് .
Comments