ന്യൂഡൽഹി : വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ചുകൊണ്ടുള്ള കർണാടക ഹൈക്കോടതി വിധിക്കെതിരെ പിഡിപി നേതാവ് മെഹബൂബ മുഫ്തി. ഇത് മുസ്ലീം സ്ത്രീകളുടെ അവകാശമാണെന്നും ഒരിക്കലും അത് തടഞ്ഞുനിർത്താൻ ആകില്ലെന്നും മെഹബൂബ പറഞ്ഞു. ഹിജാബ് മതവുമായി ബന്ധപ്പെട്ടതല്ല, മറിച്ച് സ്വയം തിരഞ്ഞെടുക്കുന്ന രീതിയാണെന്നാണ് മെഹബൂബ അവകാശപ്പെട്ടത്.
കർണാടക ഹൈക്കോടതിയുടെ വിധി നിരാശാജനകമാണ്. ഒരു ഭാഗത്ത് സ്ത്രീ ശാക്തീകരണത്തെക്കുറിച്ചും അവരെ മുന്നോട്ട് കൊണ്ടുവരുന്നതിനെ കുറിച്ചും സംസാരിക്കുമ്പോൾ മറുഭാഗത്ത് അവർക്ക് ഹിജാബ് ഇടനുള്ള അവകാശങ്ങൾ നിഷേധിക്കുന്നു. ഇത് മതമല്ല, മറിച്ച് വ്യക്തിസ്വാതന്ത്ര്യമാണ്. ഇതിൽ കോടതി ഇടപെടേണ്ട ആവശ്യമില്ലെന്നാണ് പിഡിപി നേതാവ് വ്യക്തമാക്കുന്നത്.
ഹിജാബ് നിരോധനം മുസ്ലീം പെൺകുട്ടികളുടെ മൗലികാവകാശത്തെ ഇല്ലാതാക്കില്ലെന്ന് നിരീക്ഷിച്ചുകൊണ്ടാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. കർണാടകയിൽ അടുത്തിടെയുണ്ടായ ഹിജാബ് വിവാദത്തിലാണ് സർക്കാർ നടപടിയെ ശരികവെച്ചുകൊണ്ടുളള കോടതിയുടെ ഉത്തരവ്. ഇസ്ലാം മതത്തിൽ ഹിജാബ് അഭിവാജ്യ ഘടകമല്ലെന്നും കോടതി വ്യക്തമാക്കി. എന്നാൽ മുസ്ലീം വിദ്യാർത്ഥികളും സംഘടനകളും കോടതിക്കെതിരെ തിരിഞ്ഞിരിക്കുകയാണ്.
Comments