ബംഗളൂരു: കർണ്ണാടകയിൽ വിവാഹ മോചനം ആവശ്യപ്പെട്ടതിനെ തുടർന്ന് ഭർത്താവ് വടിവാൾ ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം ഞെട്ടലോടെയാണ് രാജ്യം കേട്ടത്. കർണ്ണാടകയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അപൂർവ പുരാണിക്കിന്റെ ആരോഗ്യ നിലയിൽ വലിയ പുരോഗതി ഉണ്ടായിരിക്കുകയാണിപ്പോൾ. ലൗജിഹാദിനിരയായ യുവതിയുടെ ഇപ്പോഴത്തെ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്.
‘താൻ ചെയ്തത് പോലുള്ള തെറ്റുകൾ ഒരിക്കലും ഒരു പെൺകുട്ടിയും ചെയ്യരുതെന്ന് അപൂർവ വീഡിയോയിൽ പറയുന്നു. ജീവിതത്തിൽ എന്തെങ്കിലും പ്രധാനപ്പെട്ട തീരുമാനം എടുക്കുമ്പോൾ മാതാപിതാക്കളുടെ അഭിപ്രായം കൂടി തേടണം. മാതാപിതാക്കളെ അല്ലാതെ ജീവിതത്തിൽ മറ്റാരേയും വിശ്വസിക്കരുത്. മുസ്ലീം യുവാക്കളുടെ കെണിയിൽ വീഴരുത്. വ്യാജ വാഗ്ദാനങ്ങൾ നൽകി അവർ നമ്മളെ ചതിക്കുമെന്നും’ അപൂർവ വീഡിയോയിൽ പറയുന്നു.
"I am Apoorva, I wish no girl should suffer like how I am. If any girl wants to take any decision, pls take it up with your parents & discuss. Don't think they'll make you leave college & all. Else, you'll face the same fate as me. Pls trust no one other than ur parents."
11/n pic.twitter.com/AjoPAPTWMt
— Chiru Bhat | ಚಿರು ಭಟ್ (@mechirubhat) March 15, 2022
കഴിഞ്ഞ വ്യാഴാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം കർണ്ണാടകയിൽ അരങ്ങേറുന്നത്. ഭർത്താവായ മുഹമ്മദ് ഇജാസിന് വേറെ ഭാര്യയും കുട്ടിയും ഉണ്ടെന്ന് അറിഞ്ഞതോടെ വിവാഹ മോചനം ആവശ്യപ്പെട്ട അപൂർവയെ യുവാവ് വടിവാൾ കൊണ്ട് വെട്ടുകയായിരുന്നു. 23 വെട്ടുകളാണ് അപൂർവ്വയ്ക്ക് ഏറ്റത്. ഇജാസിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വീട്ടുകാരെ എതിർത്ത് ഇജാസിനെ വിവാഹം ചെയ്ത ശേഷം അപൂർവ തന്റെ പേര് മാറ്റി അർഫ ഭാനു എന്നാക്കി. 2018ലായിരുന്നു ഇരുവരുടേയും വിവാഹം.
വീടുവിട്ടിറങ്ങിയ അപൂർവ സ്വന്തം വീട്ടിൽ തിരികെ പോവുകയും സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയുമായിരുന്നു. ഇതിനിടെ വിവാഹ മോചനം ആവശ്യപ്പെട്ട് അപൂർവ ഇജാസിന് നോട്ടീസ് അയച്ചു. വിവാഹമോചന വാദം കേൾക്കുന്നതിന് ഒരു ദിവസം മുൻപ് ഇജാസ് അപൂർവ്വയുടെ വീടിന് സമീപം എത്തുകയും വടിവാൾ കൊണ്ട് അവളെ ആക്രമിക്കുകയുമായിരുന്നു. നാട്ടുകാരാണ് അപൂർവയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചത്.
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അപൂർവ്വയുടെ ആരോഗ്യ നിലയിൽ നേരിയ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. ഇതിനിടെയാണ് അപൂർവ വീഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഓട്ടോറിക്ഷാ ഡ്രൈവറായ ഇജാസ് ഭീഷണിപ്പെടുത്തിയാണ് അപൂർവ്വയെ വിവാഹം കഴിക്കുന്നത്. സ്വകാര്യ നിമിഷങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ഭീഷണിയിലൂടെയാണ് ഇരുവരുടേയും വിവാഹം 2018ൽ നടക്കുന്നതും മതം മാറുന്നതും.
Comments