തിരുവനന്തപുരം: കമ്യൂണിസ്റ്റ് ഭീകര വേട്ടയ്‌ക്ക് കേരളസർക്കാർ കേന്ദ്രസർക്കാരിൽ നിന്ന് കൈപറ്റിയത് 6.67 കോടിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പാർലമെന്റിൽ വെളിപ്പെടുത്തി.ലോക്‌സഭയിൽ കെ സുധാകരൻ എംപിയുടെ ചോദ്യത്തിന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായി രേഖാമൂലം നൽകിയ മറുപടിയിലാണ് ഇത് വ്യക്തമാക്കുന്നത്.
കമ്യൂണിസ്റ്റ് ഭീകര പ്രശ്‌നമുള്ള പാലക്കാട്,മലപ്പുറം,വയനാട് ജില്ലകളിലായി അടിസ്ഥാനസൗകര്യ വികസനത്തിനും സുരക്ഷാ കാര്യങ്ങൾക്കുമായി കേന്ദ്രം 2018 നു ശേഷം 6.67 കോടി രൂപ കൈമാറിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി നിത്യാനന്ദ് റായി വ്യക്തമാക്കി. പിണറായി വിജയൻ സർക്കാർ അധികാരമേറ്റ 2016 മുതൽ ഇതുവരെയായി കേരളത്തിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് എട്ടു കമ്യൂണിസ്റ്റ് ഭീകരരാണ്.2000 മുതൽ 2015 വരെ കേരളത്തിൽ കമ്യൂണിസ്റ്റ് ഭീകർ കൊല്ലപ്പെട്ടിട്ടില്ല.
രാജ്യത്ത് കമ്യൂണിസ്റ്റ് ഭീകര അക്രമങ്ങളും ഏറ്റുമുട്ടൽ മരണങ്ങളും കുറയുകയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. 2009-ൽ 2258 ഏറ്റുമുട്ടലുകൾ നടന്നത് 2021-77 ശതമാനം കുറഞ്ഞ് 501 ആയി.(സുരക്ഷാസേനയും ജനങ്ങളും ഉൾപ്പെടെ) 1005-ൽനിന്ന് 147 ആയി. കമ്യൂണിസ്റ്റ് ഭീകര പ്രശ്‌നങ്ങളുണ്ടായിരുന്ന ജില്ലകൾ 96-ൽനിന്ന് 46 ആയി എന്ന് മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം കേരളത്തിൽ നടന്ന കമ്യൂണിസ്റ്റ് ഭീകര കൊലപാതകങ്ങളിൽ സമഗ്രാന്വേഷണം വേണമെന്ന ആവശ്യത്തിന് അടിവരയിടുന്നതാണ് ആഭ്യന്തര മന്ത്രാലായത്തിന്റെ വെളിപ്പെടുത്തലെന്ന് കെപിസിസി പ്രസിഡന്റ് ആരോപിച്ചു. കമ്യൂണിസ്റ്റ് ഭീകര വേട്ടയ്‌ക്ക് പിണറായി വിജയൻ സർക്കാർ കേന്ദ്രസഹായം സ്വീകരിച്ചുവെന്ന് തെളിഞ്ഞു.പിണറായി സർക്കാർ വന്ന ശേഷം കേരളത്തിൽ നടന്ന കമ്യൂണിസ്റ്റ് ഭീകര വേട്ട വ്യാജമാണെന്ന ആക്ഷേപം നിലനിൽക്കുന്നതിനാൽ സർക്കാർ ദുരൂഹത നീക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Comments