കോട്ടയം: യുഡിഎഫ് വേദികളിൽ സ്ഥിരമായി തഴയപ്പെടുന്നുവെന്ന് മാണി സി കാപ്പൻ എംഎൽഎ. മുന്നണിയുമായി പ്രശ്‌നങ്ങളില്ലെന്നും ഒരു നേതാവിന് മാത്രമാണ് പ്രശ്‌നമെന്നും മാണി സി കാപ്പൻ പറഞ്ഞു. മുട്ടിൽ മരംമുറി ,മാടപ്പള്ളി എന്നിവിടങ്ങളിൽ പോയ യു ഡി എഫ് സംഘത്തിൽ വിളിച്ചില്ല. പ്രതിപക്ഷ നേതാവിന് ഫോണിൽ വിളിച്ച് വിവരം പറയാമായിരുന്നുവെന്നും മാണി സി കാപ്പൻ പറഞ്ഞു.
വിഷയം രേഖാമൂലം പ്രതിപക്ഷ നേതാവിനെ അറിയിച്ചിരുന്നു. എന്നാൽ നടപടിയെടുത്തില്ലെന്നും മാണി സി കാപ്പൻ പറഞ്ഞു. യുഡിഎഫിൽ ആർക്കും എന്തു പറയാമെന്നുള്ള അവസ്ഥയാണ്. ഇടതുമുന്നണിയിൽ ഇത്തരം അസ്വസ്ഥതകൾ ഇല്ല. എന്നാൽ ഇതിന്റെ പേരിൽ മുന്നണി മാറില്ലെന്നും മാണി സി കാപ്പൻ വ്യക്തമാക്കി. തന്നെ യുഡിഎഫ് പരിപാടികളിൽ ഒന്നും വിളിക്കുന്നില്ല. വിളിച്ചാൽ പോകും. വിളിക്കാതെ പോകാൻ തന്നെ കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments