പാട്‌ന: മുസ്ലീം പള്ളികളിലെ ഉച്ചഭാഷിണിയിലൂടെയുള്ള ബാങ്ക് വിളി രാജ്യവ്യാപകമായി നിരോധിക്കണമെന്ന് ബിജെപി നേതാവും ബിഹാർ മന്ത്രിയുമായ ജനക് റാം. ഹോളി, ദീപാവലി തുടങ്ങിയ ഹിന്ദു ആഘോഷങ്ങളിൽ ഉച്ചഭാഷണി ഉപയോഗിക്കുന്നും വാഹനം അമിത വേഗതയിൽ ഉപയോഗിക്കുന്നതും നിയന്ത്രിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കർണ്ണാടകയ്‌ക്കും മഹാരാഷ്‌ട്രയ്‌ക്കും പിന്നാലെയാണ് ബിഹാറിലും നിരോധിക്കണമെന്ന ആവശ്യം. മറ്റുള്ളവർക്ക് ശല്യമാകാത്ത വിധം പള്ളികളിൽ ഉച്ചഭാഷിണി ഉപയോഗിക്കാം. ഒരു ജനപ്രതിനിധി എന്ന നിലയിൽ പള്ളികളിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിൽ വ്യാപക പരാതി ലഭിക്കുന്നതായും അതിനാൽ ഈ പ്രശ്‌നം കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും ജനക് റാം പറഞ്ഞു.
ഹിന്ദു സമൂഹത്തിന് അമ്പലങ്ങളിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് നിരോധനം ഉണ്ടെങ്കിൽ സമാനമായ നിരോധനം മുസ്ലീം ജനവിഭാഗത്തിനും വേണം. മുസ്ലീം പള്ളിയ്‌ക്ക് സമീപം വിവിധ മതസ്ഥരാണ് താമസിക്കുന്നത്. ഇതിൽ ധാരാളം വിദ്യാർത്ഥികളും ഉൾപ്പെടുന്നു. പള്ളികളിൽ അതിരാവിലെ തന്നെയുള്ള വലിയ ശബ്ദങ്ങൾ അവരുടെ പഠനത്തിനും ഉറക്കത്തിനും തടസ്സം സൃഷ്ടിക്കുന്നുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതി ലഭിച്ചുവെന്നും ജനക് റാം വ്യക്തമാക്കി.
Comments