തൃശ്ശൂർ : കെഎസ്ആർടിസി കെ- സ്വിഫ്റ്റ് ബസ് വീണ്ടും അപകടത്തിൽപ്പെട്ടു. മലപ്പുറം കോട്ടക്കലിലാണ് അപകടമുണ്ടായത് . തുടർച്ചയായ മൂന്നാം ദിവസം ഇത് നാലാം തവണയാണ് ബസുകൾ അപകടത്തിൽപ്പെടുന്നത്.
കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയിലാണ് അപകടം ഉണ്ടായത്. കോട്ടയ്‌ക്കലിൽവെച്ച് തടി ലോറിയെ മറി കടക്കാൻ ശ്രമിക്കുകയായിരുന്നു. ലോറിയിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ സൈഡ് മിററും, ഗ്ലാസും തകർന്നു. 30,000 ത്തിലധികം രൂപയാണ് ഈ ബസുകളുടെ സൈഡ് മിററിന്റെ വില. സംഭവത്തിൽ യാത്രക്കാർക്ക് പരിക്കില്ല.
തിങ്കളാഴ് മുതലാണ് കെ- സ്വിഫ്റ്റ് ബസുകൾ സർവ്വീസ് ആരംഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ ആയിരുന്നു സർവ്വീസുകൾ ഉദ്ഘാടനം ചെയ്തത്. ഇതിന് പിന്നാലെ തിരുവനന്തപുരത്തെ കല്ലമ്പലത്തും, മലപ്പുറത്തെ ചങ്കുവെട്ടിയിലുവെച്ച് ബസ് അപകടത്തിൽപ്പെട്ടിരുന്നു.
സംഭവത്തിൽ ബുധനാഴ്ച ഡ്രൈവർമാർക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും അപകടം ഉണ്ടാകുന്നത്.
Comments