പാലക്കാട് : ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവസിനെ അരും കൊല ചെയ്തത് പോപ്പുലർഫ്രണ്ട് മതഭീകരരെന്ന് സ്ഥിരീകരിച്ച് പോലീസ്. എഡിജിപി വിജയ് സാഖറെയാണ് ഇക്കാര്യം മാദ്ധ്യമങ്ങളെ അറിയിച്ചത്. സംഭവത്തിൽ ഉൾപ്പെടെ ആറ് പ്രതികളെയും തിരിച്ചറിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.
പ്രതികളിൽ രണ്ട് പേരുടെ തിരിച്ചറിയിൽ നടപടികൾ ഇനിയും ബാക്കിയുണ്ട്. ഇതുമായി ബന്ധപ്പെട്ട നടപടികൾ പുരോഗമിക്കുകയാണ്. പ്രതികൾ ഒളിവിലാണ്. ഇവരെ പിടികൂടാൻ മനുഷ്യബുദ്ധിയും സാങ്കേതിക ശേഷിയും ഉപയോഗിക്കുന്നുണ്ട്.. പ്രതികളെ പിടികൂടാൻ അഞ്ചംഗ സംഘം രൂപീകരിച്ചു. പ്രതികളെ ഉടൻ പിടികൂടാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും വിജയ് സാഖറെ പറഞ്ഞു.
ശ്രീനിവാസൻ വധക്കേസിലെ പ്രതികൾ സംസ്ഥാനം വിട്ടിട്ടില്ല. ഇവരെ കണ്ടെത്താനുള്ള ശ്രമം ഊർജ്ജിതമായി തുടരുകയാണ്. ഗൂഢാലോചന നടത്തിയവരെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. ആക്രമിക്കാൻ ഗൂഢാലോചന നടത്തിയവർ, ആയുധങ്ങൾ നൽകിയവർ, പിന്തുണച്ചവർ തുടങ്ങി എല്ലാവർക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്നും വിജയ് സാഖറെ വ്യക്തമാക്കി.
ശ്രീനിവാസനെ വധിച്ച് ഒന്നര ദിവസം പിന്നിട്ടിട്ടും അന്വേഷണത്തിൽ കാര്യമായ പുരോഗതിയില്ലാത്തതിനെ തുടർന്ന് പോലീസിനെ രൂക്ഷമായി വിമർശിച്ച് ബിജെപി രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണത്തിന്റെ പുരോഗതി അറിയിച്ചത്.
Comments