ന്യൂഡൽഹി: പരിസ്ഥിതി യുവ പാർലമെന്റിൽ യുവപ്രതിഭകൾ മുന്നോട്ട് വെച്ച എല്ലാ ആശയങ്ങളും ഏറെ ശക്തമാണ്. ഇവ ഭരണരംഗത്ത് തീർച്ചയായും ഫലം ഉണ്ടാക്കുമെന്ന് ലോക്‌സഭ സ്പീക്കർ ഓം ബിർള അറിയിച്ചു. ഏപ്രിൽ 16നാണ് ഇന്ത്യൻ പാർലമെന്റ് മന്ദിരത്തിനകത്ത് ദേശീയ യുവ പരിസ്ഥിതി പാർലമെന്റ് എന്ന പരിപാടി പര്യാവരൺ സംരക്ഷണ ഗതിവിധിയുടെ മേൽനോട്ടത്തിൽ സംഘടിപ്പിക്കപ്പെട്ടത്.
രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിലെ 155 സർവ്വകലാശാലകളിൽ നിന്നും നിശ്ചയി ക്കപ്പെട്ട 240 വിദ്യാർത്ഥികളാണ് പ്രാഥമിക ഘട്ടത്തിൽ സ്റ്റുഡന്റ്‌സ് ഇന്റൺഷിപ്പ് പരിപാടികളിൽ പങ്കെടുത്തത്. അതിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 140 വിദ്യാർത്ഥി കൾക്കാണ് പരിസ്ഥിതി പാർലമെന്റിൽ പങ്കെടുക്കാൻ അനുമതി ലഭിച്ചത്.
രാജ്യത്തെ കാർബൺ ബഹിർഗമന വിഷയം മുതൽ പരിസ്ഥിതി സംരക്ഷണത്തിനായി ഭാരതത്തിൽ സുലഭമായ എല്ലാ മാർഗ്ഗങ്ങളെക്കുറിച്ചും വിദ്യാർത്ഥികൾ പഠനം നടത്തി അവതരിപ്പിച്ചു. മികച്ച പഠന ഗവേഷണങ്ങൾ നടത്തി അവയുടെ അവലോകനമാണ് പരിപാടിയിൽ അവതരിപ്പിക്കപ്പെട്ടത്. അനിയന്ത്രിതമായ ഖനനം, വ്യവസായ വൽക്കരണത്തിലൂടെയുള്ള മാലിന്യം, വികസനത്തിന്റെ പേരിൽ നടക്കുന്ന നിർമ്മാണങ്ങളെല്ലാം വിദ്യാർത്ഥികൾ ഉദാഹരണ സഹിതം ചൂണ്ടിക്കാട്ടിയതിനേയും ഓംബിർള അഭിനന്ദിച്ചു.
ആഗോള തലത്തിലെ എല്ലാ പരിസ്ഥിതി പ്രശ്‌നങ്ങൾക്കും സമാധാനം തേടി എല്ലാവരും ഇന്ത്യയിലേക്ക് വരുന്നതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടാനും വിദ്യാർത്ഥികൾ മറന്നില്ല എന്നത് സന്തോഷം തരുന്നു. ഇന്ത്യയുടെ പൗരാണികമായ പ്രകൃതി രക്ഷാ രീതികളും അവ വീണ്ടും പുനരുജ്ജീവിപ്പിക്കേണ്ട മാർഗ്ഗങ്ങളും പരാമർശിക്കപ്പെടുന്നത് ഏറെ പ്രചോദനം നൽകുന്നു. നമ്മുടെ പരമ്പരാഗത ജീവിത ശൈലി എന്നും പ്രകൃതിക്ക് അനുകൂലമായിരുന്നു. പഞ്ചഭൂതങ്ങളാൽ ഈ പ്രകൃതിയും ജീവാജലങ്ങളും നിർമ്മിക്കപ്പെട്ടിരിക്കുന്നുവെന്ന സത്യം നാം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത്തരം വിഷയങ്ങളെ വിശകലനം ചെയ്യാനുള്ള ക്ഷമത യുവതീയുവാക്കൾക്കുണ്ട്. അത് ബോദ്ധ്യപ്പെടുത്തുന്നതായി പരിസ്ഥിതി സെമിനാർ മാറിയെന്നും ഓം ബിർള ചൂണ്ടിക്കാട്ടി.
Comments