കാബൂൾ: അഫ്ഗാനിസ്ഥാന് തലസ്ഥാനമായ കാബൂളിന് സമീപം സ്ഫോടന പരമ്പര. ആണ്‍കുട്ടികളുടെ രണ്ട് സ്കൂളുകള്‍ക്ക് സമീപവും, ഒരു ട്യൂഷന് സെന്ററിന് സമീപവുമാണ് സ്ഫോടനം നടന്നത്. ആദ്യ സ്ഫോടനം പടിഞ്ഞാറൻ കാബൂളിലെ മുംതാസ് സ്കൂളിന് സമീപവും രണ്ടാമത്തെ സ്ഫോടനം അബ്ദുൾ റഹീം ഷാഹിദ് സ്കൂളിന് മുന്നിലുമാണ് നടന്നത്. ദഷ്ത്-ഇ-ബർച്ചിയുടെ അടുത്തുള്ള സ്കൂളാണ് ഇത്. ചാവേറാക്രമണമാണ് ഇവിടെ നടന്നതെന്നാണ് പ്രാഥമിക വിവരം. രാവിലെ ക്ലാസുകൾ കഴിഞ്ഞ് വിദ്യാർത്ഥികൾ പുറത്തേക്ക് വരുന്നതിനിടെയാണ് സ്ഫോടനം നടന്നതെന്ന് ദൃക്സാക്ഷികൾ പറയുന്നു.
ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിരവധി പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം. ഷിയാ വിഭാഗത്തിലുള്ള കുട്ടികൾ ധാരാളം പഠിക്കുന്ന സ്കൂളാണ് ഇത്. ‘ നമ്മുടെ ഷിയാ സഹോദരങ്ങൾക്കിടയിൽ വലിയ നാശനഷ്ടങ്ങൾ ഉണ്ടായെന്ന്’ കാബൂൾ പോലീസ് വക്താവ് ഖാലിദ് സദ്രാൻ ട്വീറ്റ് ചെയ്തു. സ്ഫോടനം നടന്നത്. പ്രധാനമായും ഹസാര വിഭാഗം താമസിക്കുന്ന ഈ പ്രദേശത്ത് സ്ഫോടനങ്ങൾ നടത്താൻ ജിഹാദി തീവ്രവാദികളും ഐഎസ് ഭീകരരും ശ്രമങ്ങൾ നടത്തിയിട്ടുണ്ട്.
Comments