ചണ്ഡീഗഡ് : പഞ്ചാബിൽ വൻ ഭീകരാക്രമണം നടത്തുമെന്ന് ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ ഭീഷണി. ആരാധനലായങ്ങൾ ഉൾപ്പെടെ തകർക്കുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ഭീകര സംഘടനയുടെ കത്ത് പഞ്ചാബിലെ റെയിൽവേ ഉദ്യോഗസ്ഥന് ലഭിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഇന്നലെയാണ് പഞ്ചാബിലെ സുൽത്താൻപൂർ ലോധി റെയിൽവേ സ്‌റ്റേഷൻ മാസ്റ്റർക്ക് ഭീഷണി കത്ത് ലഭിച്ചത്. ആ സമയം തീവണ്ടി കടന്ന് പോകേണ്ടതിനാൽ അദ്ദേഹം അത് സൂക്ഷിച്ചുവെച്ചു. പിന്നീട് ഉച്ചയ്‌ക്ക് ശേഷം തുറന്ന് നോക്കിയപ്പോഴാണ് ഭീഷണി സന്ദേശമാണെന്ന് വ്യക്തമായത്. ഉടനെ അദ്ദേഹം വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
മെയ് 21 മുതൽ 23 വരെയുള്ള ദിവസങ്ങളിൽ പഞ്ചാബിന്റെ വിവിധയിടങ്ങളിൽ വൻ ഭീകരാക്രമണം നടത്തുമെന്നാണ് കത്തിൽ പറയുന്നത്. ഇതിൽ മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ വസതിയും, ജലന്തർ ക്ഷേത്രവും, കാളി മാതാ ക്ഷേത്രവും ഉൾപ്പെടുന്നു. പഞ്ചാബിലെ പ്രധാന റെയിൽ വേ സ്റ്റേഷനുകളിലും ആക്രമണം നടത്തുമെന്നും കത്തിലുണ്ട്.
ഹിന്ദി ഭാഷയിലാണ് കത്ത്. ജമ്മു കശ്മീരിൽ നിന്നാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ് കത്തിന് പുറത്തുള്ള മേൽവിലാസത്തിൽ നിന്നും വ്യക്തമാകുന്നത്.
Comments