പനാജി: വിവേക് അഗ്നിഹോത്രി ചിത്രം കശ്മീർ ഫയൽസ് ആറ് ആഴ്ച പിന്നിട്ടിട്ടും തീയേറ്ററിൽ പ്രദർശനം തുടരുകയാണ്. കൊറോണ പ്രതിസന്ധിയ്ക്കിടെ 250 കോടി രൂപ പിന്നിടുന്ന ആദ്യത്തെ ഹിന്ദി സിനിമ എന്ന റെക്കോർഡാണ് ചിത്രം സ്വന്തമാക്കിയിട്ടുള്ളത്. കശ്മീർ ഫയൽസിന് പിന്നാലെ റിലീസ് ചെയ്ത ബിഗ് ബജറ്റ് ചിത്രങ്ങളായ കെജിഎഫും, ആർആർആറുമാണ് ആ റെക്കോർഡ് സ്വന്തമാക്കിയ മറ്റ് സിനിമകൾ.
കശ്മീരി പണ്ഡിറ്റകളുടെ പലായനത്തെ കുറിച്ചുള്ള യഥാർത്ഥ സംഭവങ്ങളാണ് ചിത്രത്തിൽ ആവിഷ്‌കരിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവർ ചിത്രത്തെ പ്രശംസിച്ച് എത്തിയിരുന്നു. പല സംസ്ഥാനങ്ങളും നികുതി രഹിതമായാണ് ചിത്രം പ്രദർശിപ്പിച്ചത്. ഇപ്പോഴിതാ ഗോവ സർക്കാർ ചിത്രത്തിന് ജിഎസ്ടി നഷ്ടപരിപാരം അനുവദിച്ചിരിക്കുകയാണ്. കശ്മീർ ഫയൽസ് പോലുള്ള സിനിമകൾ ചെറുപ്പക്കാർ കാണണമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞിരുന്നു.
മുഖ്യമന്ത്രിയുടെ പ്രതികരണത്തിന് പിന്നാലെയാണ് ജിഎസ്ടി നഷ്ടപരിഹാരം സർക്കാർ അനുവദിച്ചത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇതുസംബന്ധിച്ച് യോഗം ചേർന്നിരുന്നു. ശേഷം മുൻകാല പ്രാബല്യത്തിൽ ചിത്രത്തിന് ചരക്ക് നികുതി സേവന നഷ്ടപരിഹാരം അംഗീകരിക്കുകായായിരുന്നു. മാർച്ച് 14 ന് ചിത്രം സംസ്ഥാനത്ത് നികുതി രഹിതമായി പ്രഖ്യാപിച്ചിരുന്നു. സംഭവത്തിൽ വിവേക് അഗ്നിഹോത്രിയും പ്രതികരിച്ചു. സന്തോഷം നൽകുന്ന തീരുമാനമെന്നാണ് വിവേക് അഗ്നിഹോത്രി പറഞ്ഞത്.
Comments