ഗുവാഹത്തി : രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിനെതിരെ രംഗത്തുവന്ന എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസിയ്‌ക്ക് ചുട്ടമറുപടി കൊടുത്ത് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. തനിക്ക് വേണ്ടിയല്ല നിയമം നടപ്പിലാക്കുന്നതെന്നും, മുസ്ലീം അമ്മമാർക്കും, പെൺകുട്ടികൾക്കും വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാൻ സന്നദ്ധമാണെന്ന് അറിയിച്ചിരുന്നു. ഇതോടെയാണ് എതിർത്ത് ഒവൈസി രംഗത്ത് എത്തിയത്.
ഏകീകൃത സിവിൽ കോഡിനെ എല്ലാവരും പിന്തുണയ്‌ക്കുന്നു. ഒരു മുസ്ലീം സ്ത്രീയും സ്വന്തം ഭർത്താവിന് മൂന്ന് ഭാര്യമാരുണ്ടായിരിക്കാൻ ആഗ്രഹിക്കുകയില്ല. മൂന്ന് വിവാഹങ്ങൾ കഴിക്കാനും അവർ താത്പര്യപ്പെടില്ല. ആർക്കാണ് ഇത് ആവശ്യം. ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നത് തനിക്ക് വേണ്ടിയല്ല. മുസ്ലീം അമ്മമാർക്കും സ്ത്രീകൾക്കും വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീം അമ്മമാർക്കും, സ്ത്രീകൾക്കും പൂർണമായ നീതി ലഭിക്കണമെങ്കിൽ ഏകീകൃത സിവിൽ നിയമം നടപ്പിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏകീകൃത സിവിൽ നിയമം രാജ്യത്തിന് ആവശ്യമില്ലെന്നായിരുന്നു അസദുദ്ദീൻ ഒവൈസി പറഞ്ഞത്. ഗോവ സിവിൽ കോഡിൽ .30 വയസ്സിനുള്ളിൽ ദമ്പതികൾക്ക് ആൺകുഞ്ഞുണ്ടായില്ലെങ്കിൽ ഹിന്ദു പുരുഷന്മാർക്ക് രണ്ടാം വിവാഹത്തിന് അവകാശമുണ്ട്. ഗോവയിൽ സിവിൽ കോഡ് വന്നാൽ എന്തായിരിക്കും സ്ഥിതി ? അതിന് കഴിയുമോ.ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാത്തത് അല്ല രാജ്യത്തിന്റെ പ്രശ്‌നം. ബിജെപി എന്തുകൊണ്ടാണ് മദ്യത്തിന് നിരോധനം ഏർപ്പെടുത്താത്തത് എന്നും ഒവൈസി ചോദിച്ചിരുന്നു.
Comments