കൊല്ലം: ടോൾ തങ്ങൾക്ക് ബാധകമല്ലന്ന വാദം ഉന്നയിച്ച് കൊല്ലം ബൈപ്പാസിലെ ടോൾ പ്ലാസയിൽ പോപ്പുലർഫ്രണ്ട് പ്രവർത്തകരുടെ അഴിഞ്ഞാട്ടം. വനിതാ ജീവനക്കാരെ അടക്കം അസഭ്യം പറഞ്ഞ പ്രവർത്തകർ ബൈപ്പാസിൽ ഒരു മണിക്കൂറോളം ഗതാഗതം സ്തംഭിപ്പിച്ചു. ഉന്നതപോലീസ് ഉദ്യേഗസ്ഥരടക്കം എത്തിയാണ് ഒടുവിൽ ഗതാഗതം പുനസ്ഥാപിച്ചത്.
പോപ്പുലർഫ്രണ്ട് ആലപ്പുഴയിൽ സംഘടിപ്പിച്ച ജനമഹാസമ്മേളനത്തിൽ പങ്കെടുക്കാനായി തിരുവനന്തപുരം ജില്ലയിൽ നിന്ന് എത്തിയവരാണ് പ്രശ്‌നങ്ങൾ സൃഷ്ടിച്ചത്. ടോൾ തങ്ങൾക്ക് ബാധകമല്ലന്ന വാദം ഉന്നയിച്ച് പ്രവർത്തകർ രംഗത്തെത്തിയതോടെ ജീവനക്കാരും പ്രവർത്തകരും തമ്മിൽ തർക്കമായി. ഇതോടെ പോപ്പുലർഫ്രണ്ട് പ്രവർത്തകർ വനിതാ ജീവനക്കാരെ അടക്കം അസഭ്യം പറയുകയായിരുന്നു.
മറ്റ് രാഷ്‌ട്രീയ പാർട്ടികാരിൽനിന്ന് ടോൾ ഈടാക്കുന്നില്ലന്നായിരുന്നു പോപ്പുലർഫ്രണ്ട് പ്രവർത്തകരുടെ വാദം. എന്നാൽ മറ്റ് രാഷ്‌ട്രീയ പാർട്ടികളും ടോൾ ഫീസ് നൽകാറുണ്ടെന്നും മനപ്പൂർവ്വം പ്രശ്നം സൃഷ്ടിക്കുകയും, ജനശ്രദ്ധ പിടിച്ചുപറ്റുകയുമായിരുന്നു പോപ്പുലർഫ്രണ്ട് പ്രവർത്തകരുടെ ലക്ഷ്യമെന്നാണ് ജീവനക്കാർ പറയുന്നത്. തർക്കത്തെ തുടർന്ന് വാഹനങ്ങൾ ടോൾ ഗേറ്റിന് പിന്നിൽ കൂട്ടത്തോടെ നിർത്തിയിട്ടതോടെ ബൈപ്പാസിൽ ഒരുമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.
വിവരമറിഞ്ഞെത്തിയ പോലീസിനോടും പ്രവർത്തകർ തട്ടികയറിയതോടെ സംഘർഷാവസ്ഥയായി. പിന്നീട് എ.സി.പിയടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കം എത്തിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.
Comments