കൊച്ചി:ഉപ തിരഞ്ഞെടുപ്പ് ചൂട് കനക്കുന്ന തൃക്കാക്കര മണ്ഡലത്തിൽ ജനക്ഷേമ മുന്നണി ഇന്ന് നിലപാട് പ്രഖ്യാപിക്കും.ഉച്ചകഴിഞ്ഞ് മൂന്ന് മണിയ്‌ക്ക് കിറ്റെക്‌സ് ആസ്ഥാനത്ത് നടക്കുന്ന വാർത്താ സമ്മേളനത്തിലായിരിക്കും നിലപാട് പ്രഖ്യാപിക്കുക. ട്വന്റി-20, ആം ആദ്മി സംയുക്ത സ്ഥാനാർത്ഥിയെ നിർത്താതെ വന്നതോടെ വോട്ട് വിഹിതം തങ്ങളുടെ സ്ഥാനാർത്ഥിക്കാവും എന്ന പ്രതീക്ഷയിലാണ് യുഡിഎഫും എൽഡിഎഫും.
അതേസമയം ട്വന്റി-20 ട്വന്റി ചീഫ് കോഓർഡിനേറ്റർ സാബു എം ജേക്കബ് സർക്കാരിനെതിരെയുള്ള രൂക്ഷ വിമർശനം തുടരുകയാണ്. ഏതെങ്കിലും ഒരു മുന്നണിക്ക് പരസ്യമായ പിന്തുണ നൽകിയുള്ള പ്രഖ്യാപനത്തിന് സാധ്യത കുറവാണ്.
ട്വിന്റി 20 യുമായി സഖ്യം പ്രഖ്യാപിക്കാനായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ കഴിഞ്ഞ ദിവസം കേരളത്തിൽ എത്തിയിരുന്നു.
കേരളത്തിലെ നാല് കോടി ജനങ്ങളുടെ സഖ്യമാണിത്. ഈ സഖ്യം കേരളത്തെ മാറ്റുമെന്നും കെജ്‌രിവാൾ സഖ്യ പ്രഖ്യാപന സമ്മേളനത്തിൽ കൊച്ചിയിൽ പറഞ്ഞു. കേരളത്തിൽ ഇനി നാല് മുന്നണികളുണ്ടാകും.
ആപ്പും ട്വന്റി 20യും ചേർന്നുള്ള ജനക്ഷേമ മുന്നണി കേരളത്തിലെ നാലാമത്തെ മുന്നണിയായിരിക്കുമെന്നും കെജ്‌രിവാൾ അവകാശപ്പെട്ടു.ഭാവിയിൽ കേരളത്തിലും സർക്കാരുണ്ടാക്കാൻ സാധിക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടിരുന്നു.ഡൽഹിയ്‌ക്കും പഞ്ചാബിനും ശേഷം ആംആദ്മിയുടെ ലക്ഷ്യം കേരളമാണെന്നും ട്വൻറി 20യ്‌ക്കൊപ്പം ചേർന്ന് ആ ലക്ഷ്യം നേടുമെന്നും കെജ്രിവാൾ കൂട്ടിച്ചേർത്തു.
Comments