പാലക്കാട്: ആർഎസ്എസ് ശാരീരിക് ശിക്ഷൺ പ്രമുഖ് ആയിരുന്ന ശ്രീനിവാസിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളുമായി പോലീസ് തെളിവെടുപ്പു നടത്തി. കഴിഞ്ഞദിവസം അറസ്റ്റിലായ പ്രതികളുമായാണ് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയത്. പ്രതികൾ ഉപയോഗിച്ച കാറും, മൊബൈൽ ഫോണും പോലീസ് കണ്ടെടുത്തു.
പട്ടാമ്പി മേഖലയിലായിരുന്നു തെളിവെടുപ്പ്.് പട്ടാമ്പി മരുതൂർ സ്വദേശി അഷ്‌റഫ്, ഒമിക്കുന്ന് സ്വദേശി അലി എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. കൊലപാതക ഗൂഢാലോചനയിൽ പങ്കെടുത്തവരാണ് പ്രതികൾ. കൊലപാതകത്തിന്റെ മുഖ്യസൂത്രധാരൻ റഷീദ,് സഞ്ചരിച്ച കാർ ഒളിപ്പിച്ച നാസർ എന്നിവരും തെളിവെടുപ്പിന് ഒപ്പമുണ്ടായിരുന്നു.
അഷറഫിന്റെ വീട്, ഓങ്ങല്ലൂരിലെ സഹോദരന്റെ ക്ലിനിക്ക് എന്നിവിടങ്ങളിലും, മേലെ പട്ടാമ്പിയിലെ സോഫാ നിർമ്മാണ കേന്ദ്രത്തിലും ഉൾപ്പെടെആയിരുന്നു തെളിവെടുപ്പ് നടത്തിയത്. തെളിവെടുപ്പിൽ പ്രതികൾ ഉപയോഗിച്ച കാറും, അഷറഫിന്റെ മൊബൈൽ ഫോണും പോലീസ് കണ്ടെത്തി. അറസ്റ്റിലായവർ എല്ലാവരും എസ്ഡിപിഐ പ്രവർത്തകരാണെന്ന് പോലീസ് പറഞ്ഞു. ഇതിൽ അഷ്‌റഫ് പോപ്പുലർഫ്രണ്ട് ജനറൽ സെക്രട്ടറി റൗഫിന്റെ
സഹോദരൻ കൂടിയാണ്.
കേസിൽ ഇതുവരെ 25 പേർ അറസ്റ്റിലായിട്ടുണ്ട്. എന്നാൽ മുഖ്യസൂത്രധാരൻ റഷീദ് ഇപ്പോഴും ഒളിവിൽ തുടരുകയാണ്. കഴിഞ്ഞ ഏപ്രിൽ 16നാണ് ആർഎസ്എഎസ് മുൻ പ്രചാരകൻ ശ്രീനിവാസനെ പോപ്പുലർ ഫ്രണ്ട് എസ്ഡിപിഐ ഭീകരവാദികൾ മേലാമുറിയിലെ കടയിലെത്തി വെട്ടിക്കൊന്നത്.
Comments