കോഴിക്കോട്: സ്വിഫ്റ്റ് ബസ്റ്റ് തൂണുകൾക്കിടയിൽ കുടുങ്ങിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് സ്വിഫ്റ്റ് മാനേജ്‌മെന്റ്. വിശദമായ റിപ്പോർട്ട് തേടിയെന്ന് സി.എം.ഡി അറിയിച്ചു.
റിപ്പോർട്ട് ലഭിച്ചതിന് ശേഷം നടപടി സ്വീകരിക്കുമെന്നാണ് മാനേജ്‌മെന്റിന്റെ നിലപാട്. ബസിന്റെ വലുപ്പം അറിയാത്തത് മൂലമുണ്ടായ സംഭവമെന്നാണ് മാനേജ്‌മെന്റ് വിലയിരുത്തൽ. അതേസമയം തൂണുകൾക്കിടയിൽ കുടുങ്ങിയ ബസ് പുറത്തിറക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
വ്യാഴാഴ്ച രാത്രി ബെംഗളൂരുവിൽ നിന്ന് കോഴിക്കോട് എത്തിയ ബസാണ് സ്റ്റാൻഡിലെ ടെർമിനലിൽ കുടുങ്ങിയത്. യാത്രക്കാരെ പുറത്തിറക്കിയ ശേഷമായിരുന്നു പാർക്ക് ചെയ്തതിലെ പിഴവ് ഡ്രൈവർ ശ്രദ്ധിച്ചത്. ശേഷം ബസ് പുറത്തെടുക്കാൻ പരമാവധി ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ഡ്രൈവറുടെ അനാസ്ഥയും തൂണുകൾക്കിടയിൽ അകലം ക്രമീകരിച്ചതിലെ നിർമാണ അപാകതയും സംഭവത്തിന് പിന്നാലെ ചർച്ചയാകുകയാണ്.
Comments