ലഖ്നൗ: കലാപം അരങ്ങേറിയ കാൺപൂരിലെ അനധികൃത നിർമ്മാണങ്ങൾ പൊളിച്ചു നീക്കാനുള്ള സർക്കാർ നടപടിക്കെതിരെ പോപ്പുലർ ഫ്രണ്ട്. ഉത്തർ പ്രദേശിലെ ഭരണാധികാരികൾ പക്ഷപാതപരമായി പെരുമാറുന്നുവെന്നും ബുൾഡോസർ നടപടി ഒരു വിഭാഗത്തെ മാത്രം ഉന്നം വെച്ചുള്ളതാണെന്നും പോപ്പുലർ ഫ്രണ്ട് ആരോപിക്കുന്നു.
പോപ്പുലർ ഫ്രണ്ടിന്റെ വിമർശനങ്ങൾക്ക് ശക്തമായ മറുപടിയുമായി ബിജെപി രംഗത്ത് വന്നു. മതത്തിന്റെയും വർഗീയതയുടെയും പേരിൽ നിയമങ്ങൾ ലംഘിക്കാൻ ശ്രമിക്കുന്നവർ മാത്രം ഭയപ്പെട്ടാൽ മതിയെന്നും രാജ്യത്തിന്റെ നിയമങ്ങൾ അനുസരിച്ച് ജീവിക്കുന്നവർ ഒരുകാലത്തും ഭയക്കേണ്ടതില്ലെന്നും കാൺപൂർ എം പി സത്യദേവ് പച്ചൗരി പറഞ്ഞു. സർക്കാർ ആരെയും മതത്തിന്റെ പേരിൽ ഉന്നം വെക്കുന്നില്ലെന്നും കലാപകാരികൾക്ക് നാട്ടിൽ സ്ഥാനമില്ലെന്നതാണ് സർക്കാരിന്റെ നയമെന്നും ഉത്തർ പ്രദേശ് ഉപമുഖ്യമന്ത്രി ദിനേശ് ശർമ്മ പ്രതികരിച്ചു. ക്രിമിനലുകളെ മാത്രമാണ് സർക്കാർ ഉന്നം വെക്കുന്നതെന്നും കലാപ ശ്രമങ്ങൾക്ക് പിന്നിൽ ഗൂഢാലോചന സംശയിക്കുന്നതായും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ വ്യക്തമാക്കി.
അനധികൃതമായ നിർമ്മിച്ച കെട്ടിടങ്ങൾ അക്രമികൾ കലാപം നടത്താൻ ഉപയോഗിച്ചതായി കാൺപൂർ ജില്ലാ മജിസ്ട്രേറ്റ് നേരത്തേ കണ്ടെത്തിയിരുന്നു. ഇത്തരം കെട്ടിടങ്ങൾക്കെതിരെയാണ് തദ്ദേശഭരണകൂടങ്ങൾ നടപടിക്ക് തയ്യാറെടുക്കുന്നത്.
Comments