കൊൽക്കത്ത: പ്രവാചക നിന്ദയുടെ പേരിൽ ബംഗാളിൽ കലാപം തുടർക്കഥയാക്കാൻ മതമൗലിക വാദികളുടെ ശ്രമം. ഹൗറയിലെ പാഞ്ച്‌ല ബസാറിൽ പോലീസും പ്രതിഷേധക്കാരും തമ്മിൽ ഇന്നും ഏറ്റുമുട്ടി. ഇന്നലെയും ഹൗറയിൽ വെളളിയാഴ്ച പ്രാർത്ഥനയ്‌ക്ക് ശേഷം മതമൗലിക വാദികൾ പ്രതിഷേധത്തിന്റെ പേരിൽ സംഘടിക്കുകയും അക്രമത്തിലേക്ക് വഴിമാറുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് ഇന്നും പ്രതിഷേധം ഉയർന്നത്. ഇന്നും സംഘടിച്ച പ്രതിഷേധക്കാർ പോലീസിന് നേരെ കല്ലെറിഞ്ഞു. ബസാറിന്റെ തെരുവിൽ ഒരു വശത്ത് നിന്നാണ് ഒരു സംഘം യുവാക്കൾ പോലീസിന് നേരെ കല്ലും ഇഷ്ടികയും വലിച്ചെറിഞ്ഞത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഏറെ നേരം പോലീസ് സംയമനം പാലിക്കുകയും കലാപകാരികളോട് പിൻമാറാൻ അഭ്യർത്ഥിക്കുകയും ചെയ്‌തെങ്കിലും പ്രയോജനം ഉണ്ടായില്ല. തുടർന്ന് ടിയർ ഗ്യാസ് പ്രയോഗിക്കുകയായിരുന്നു. ഉലുബേരിയ സബ് ഡിവിഷൻ മേഖലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ഈ മാസം 15 വരെ നീട്ടി. ഇതുവരെ കലാപവുമായി ബന്ധപ്പെട്ട് 70 പേരെയാണ് ഹൗറ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
#WATCH | West Bengal: Fresh clash b/w Police & a group of protesters breaks out at Panchla Bazaar in Howrah. Police use tear gas shells to disperse them as protesters pelt stones
Violent protests broke out here y'day over controversial remarks of suspended BJP spox Nupur Sharma. pic.twitter.com/8ZhZ2bNVMG
— ANI (@ANI) June 11, 2022
തുടർച്ചയായ അക്രമങ്ങളിലൂടെ പ്രദേശത്തെ അരാജകത്വത്തിലേക്ക് തളളിവിടുകയാണ് തീവ്ര മതവാദികളുടെ ലക്ഷ്യം. രണ്ടാം ദിവസമാണ് ഹൗറയിൽ കലാപം ഉണ്ടാകുന്നതെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി മമത ബാനർജി താക്കീത് നൽകി. ചില രാഷ്‌ട്രീയ പാർട്ടികളാണ് കലാപത്തിന് പിന്നിലെന്നും മമത ട്വിറ്ററിലൂടെ വ്യക്തമാക്കി.
Comments