ഇസ്ലാമാബാദ്: രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ശ്രമത്തിൽ പാകിസ്താൻ. പ്രതിസന്ധി മറികടക്കാനുള്ള സർക്കാരിന്റെ ശ്രമത്തോടൊപ്പം സായുധസേനയും പരിശ്രമത്തിലാണ്. രാജ്യം സാമ്പത്തിക പ്രതിസന്ധിയിലേക്കും കടക്കെണിയിലേക്കും കൂപ്പുകുത്തിയ സാഹചര്യത്തിലാണ് സർക്കാരിനൊപ്പം സേനയും ഒത്തുചേന്നിരിക്കുന്നത്. പ്രതിസന്ധി മറികടക്കാൻ ചിലവ് ചുരുക്കൽ നടപടികളാണ് സർക്കാരിനൊപ്പം സൈന്യവും കൈക്കൊണ്ടിരിക്കുന്നത്.
2022-23 ബജറ്റിൽ പാകിസ്ഥാൻ സൈന്യം അധിക ഫണ്ട് ആവശ്യപ്പെടാതെയാണ് സർക്കൈരിന്റെ ശ്രമങ്ങൾക്ക് പിന്തണ നൽകിയത്. ഈ വർഷത്തെ പ്രതിരോധ ബജറ്റ് ദേശീയ ബജറ്റിന്റെ 16% മാത്രമാണ്. അതായത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 20% ത്തിന്റെ കുറവ്. ഇതോടൊപ്പം, സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന്റെ ഭാഗമായി പല നടപടികളും കൈക്കൊള്ളാനാണ് സൈന്യത്തിന്റെ തീരുമാനം. അതിലൊന്ന് സൈനികാഭ്യാസങ്ങൾ കുറയ്‌ക്കുക എന്നതാണ്.
വിദൂര പ്രദേശങ്ങളിലെ സൈനികാഭ്യാസങ്ങളിൽ കുറവ് വരുത്തും. വൈദ്യുതി, ഗ്യാസ്, വെള്ളം എന്നിവയുൾപ്പെടെയുള്ളവയുടെ ഉപയോഗം കുറയ്‌ക്കാനും പാക്കിസ്താൻ സൈന്യം തീരുമാനമെടുത്തിട്ടുണ്ട്. പെട്രോളും ഡീസലും ലാഭിക്കുന്നതിനായി എല്ലാ വെള്ളിയാഴ്ചയും ഡ്രൈ ഡേ ആയി ആചരിക്കാനും അടിയന്തര സാഹചര്യങ്ങളിൽ മാത്രം സൈനിക വാഹനങ്ങൾ ഓടിക്കാനുമാണ് മറ്റ് ചില സുപ്രധാന തീരുമാനങ്ങൾ. അതല്ലാത്ത സർക്കാരമായി ബന്ധപ്പെട്ട ഗതാഗതങ്ങൾ നിർത്തിവെയ്‌ക്കാനാണ് തീരുമാനം.
കൂടാതെ, ചിലവ് ചുരുക്കുന്നതിന്റെ ഭാഗമായി ചർച്ചകൾ ഓൺലൈനിലൂടെ നടത്താനും സൈനിക പാകിസ്താൻ സൈനിക നേതൃത്വം തീരുമാനിച്ചു. സൈനിക ഉപകരണങ്ങൾ വാങ്ങുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ് പാകിസ്താൻ സൈന്യം.
Comments