ലക്‌നൗ : പ്രവാചക നിന്ദയാരോപിച്ച് രാജ്യത്ത് പ്രതിഷേധം നടക്കുന്നതിനിടയിൽ സമൂഹമാദ്ധ്യമങ്ങളിലൂടെ കലാപാഹ്വാനം നടത്തിയ രണ്ട് പേർ പിടിയിൽ. മതവികാരത്തെ വ്രണപ്പെടുത്തുന്ന തരത്തിലും നൂപുർ ശർമ്മയെ മോശമായി ചിത്രീകരിക്കുന്ന തരത്തിലുമുള്ള പോസ്റ്റുകളാണ് ഇവർ പങ്കുവെച്ചത്.
സൂര്യാവ സ്വദേശിയായ ചൗധരി അസറാണ് ബിജെപി മുൻ വക്താവ് നൂപുർ ശർമ്മയ്‌ക്കെതിരെ ജാതി അധിക്ഷേപ പോസ്റ്റുകൾ പങ്കുവെച്ചത്. കോത്വാലി സ്വദേശിയായ ദുർഗേഷ് സിംഗ്, ഒരു പ്രത്യേക വിഭാഗത്തിന്റെ മതവികാരത്തെ വ്രണപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റുകളാണ് പങ്കുവെച്ചത്. ഇതിന് പിന്നാലെയാണ് പോലീസ് നടപടി.
പ്രവാചക നിന്ദയാരോപിച്ച് ഉത്തർപ്രദേശിൽ മതമൗലികവാദികൾ അഴിഞ്ഞാടുകയാണ്. ഗോപിഗഞ്ചിൽ പ്രതിഷേധവുമായെത്തിയ ആളുകളെ പോലീസ് അടിച്ചോടിച്ചു. പ്രദേശത്ത് 144 പ്രഖ്യാപിച്ചിരിക്കുകയാണ്. സംഭവത്തിൽ 46 പേർക്കെതിരെ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കണ്ടാൽ തിരിച്ചറിയാവുന്ന 11 പേർക്കെതിരെയും മറ്റ് 35 പേർക്കെതിരെയുമാണ് നടപടി. അതേസമയം അക്രമകാരികൾക്കെതിരെ യോഗി സർക്കാർ ബുൾഡോസർ പ്രയോഗം ആരംഭിച്ചുകഴിഞ്ഞു. പ്രയാഗ് രാജ് കലാപ ശ്രമത്തിലെ മുഖ്യപ്രതിയുടെ വീടാണ് യോഗി സർക്കാര് ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചത്.
Comments