ലക്‌നൗ: ഉത്തർപ്രദേശിൽ അനാഥനായ ഹിന്ദു ബാലനെ ഇസ്ലാമിലേക്ക് നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കി. സംഭവത്തിൽ അഞ്ച് പേർക്കെതിരെ പോലീസ് കേസ് എടുത്തു. ഒൻപതുവയസ്സുള്ള സോനുവാണ് നിർബന്ധിത മതപരിവർത്തനത്തിന് ഇരയായത്.
ബീഹാർ സ്വദേശിയാണ് സോനു. മൂന്നുവയസ്സുണ്ടായിരുന്നപ്പോൾ സോനുവിന്റെ മാതാവ് തീവണ്ടി തട്ടി മരിച്ചിരുന്നു. ഇതിന് പിന്നാലെ പിതാവും സോനുവിനെ ഉപേക്ഷിക്കുകയായിരുന്നു. തെരുവിൽ അലഞ്ഞുതിരിഞ്ഞു നടന്ന കുട്ടിയെ സോനുവിന്റെ മാതാവിന്റെ സുഹൃത്ത് വീട്ടിലേക്ക് കൊണ്ടുന്നു. കുട്ടിയെ കൊണ്ട് വീട്ടു ജോലികൾ ചെയ്യിച്ചിരുന്ന ഇവർ ക്രൂരമായി മർദ്ദിച്ചിരുന്നു.
ഇതിനിടെ ഇവർ ഉത്തർപ്രദേശിലേക്ക് താമസം മാറി. ഇവിടെവെച്ചാണ് ഉമർ മുഹമ്മദ് എന്നയാളെ ഇവർ പരിചയപ്പെട്ടത്. തുടർന്ന് കുട്ടിയെ ഇയാൾക്ക് വിൽക്കുകയായിരുന്നു. ഇവർ കുട്ടിയെ ഇസ്ലാം മതത്തിലേക്ക് മാറ്റി. ഇവരും കുട്ടിയെ നിരന്തരം മർദ്ദിക്കാറുണ്ടായിരുന്നു. ഉറുദുവും ഖുറാനും പഠിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. ഇവിടെ നിന്നും രഹസ്യമായി ഗാസിയാബാദിൽ എത്തിയ കുട്ടി മാതാവിന്റെ ബന്ധുവിനോട് വിവരങ്ങൾ വെളിപ്പെടുത്തുകയായിരുന്നു.
മുസ്ലീം ദമ്പതികളുടെ പീഡനങ്ങൾ വ്യക്തമാക്കുന്ന കുട്ടിയുടെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ ബന്ധു പുറത്തുവിട്ടിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ഗാസിയാബാദ് പോലീസ് നടത്തിയ അന്വേഷണത്തിൽ സംഭവം സത്യമാണെന്ന് സത്യമാണെന്ന് തെളിഞ്ഞതോടെയാണ് ദമ്പതികളുൾപ്പെടെ ഉള്ളവർക്കെതിരെ കേസ് എടുത്തത്.
Comments