ബീജിങ്: കൊറോണയ്ക്ക് പിന്നാലെ പ്രളയ ഭീഷണിയിൽ ചൈന.റെക്കോഡ് മഴയാണ് പല പ്രവിശ്യകളിലും രേഖപ്പെടുത്തുന്നത്. കഴിഞ്ഞ രണ്ട് ആഴ്ചകളായി തുടരുന്ന കനത്ത മഴയിൽ ചൈനയിലെ പ്രധാന നദികളെല്ലാം കരകവിഞ്ഞ് ഒഴുകുകയാണ്. നദിക്കരയിലുള്ള പല പ്രദേശങ്ങളും ഇതിനോടകം തന്നെ വെള്ളപ്പൊക്ക ഭീഷണി നേരിടുന്നുണ്ട്. തെക്കൻ ചൈനയിലെ രണ്ട് പ്രവിശ്യങ്ങൾ പ്രളയമുന്നറിയിപ്പ് ജനങ്ങൾക്ക് നൽകി കഴിഞ്ഞു. പല പ്രധാന നഗരങ്ങളിൽ നിന്നും ആളുകളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റി പാർപ്പിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്.
കൊറോണ ഭീതിയിലായതിനാൽ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന സ്ഥലങ്ങളിലെ ജനങ്ങളെ എവിടെ പാർപ്പിക്കും എന്നത് വലിയ വെല്ലുവിളിയായി തീർന്നിരിക്കുുകയാണ്. ഗ്വാങ്ഡാങ് പ്രവശ്യയിലെ ഷാങ്ഗോങ് നഗരത്തിൽ റെക്കോഡ് മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 50 വർഷത്തിനിടയ്ക്കുള്ള ഏറ്റവും വലിയ മഴയാണ് ഈ പ്രദേശത്ത് രേഖപ്പെടുത്തിയിരിക്കുന്നത്.
1994 ന് ശേഷം ബെയ്ജിയാങ് നദിയുടെ ജലനിരപ്പും ക്രമാതീതമായി ഉയർന്നിരിക്കുകയാണ്. ചൈനയുടെ വടക്ക് കിഴക്കൻ ഭാഗത്തുള്ള ജിയാങ്സി പ്രവശ്യയിൽ മാത്രം ഒമ്പത് ജില്ലകളിലാണ് വെള്ളപ്പൊക്കം ജനങ്ങളെ ബാധിച്ചത്. 485,000 പേരെയാണ് ഇവിടെ നിന്ന് മാത്രം മാറ്റിയത്. ഒരിടവേളയ്ക്ക് ശേഷം കൊറോണ ഭീതിയിൽ നിന്ന് രാജ്യം കരകയറാൻ ശ്രമിക്കുന്നതിനിടയിലാണ് വെള്ളപ്പൊക്കത്തിന്റെ രൂപത്തിൽ പുതിയ പ്രതിസന്ധി എത്തിയിരിക്കുന്നത്.
Comments