ദാംബുള്ള: ശ്രീലങ്കൻ പര്യടനത്തിലെ ആദ്യ ട്വന്റി 20 മത്സരത്തിൽ ആധികാരിക ജയം നേടി ഇന്ത്യൻ വനിതകൾ. 34 റൺസിനാണ് ഇന്ത്യയുടെ ജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 138 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 104 റൺസ് എടുക്കാനേ ശ്രീലങ്കയ്‌ക്ക് സാധിച്ചുള്ളൂ.
ഇന്ത്യക്ക് വേണ്ടി ജമീമ റോഡ്രിഗസ് 27 പന്തിൽ 36 റൺസ് നേടി. ഓപ്പണർ ഷെഫാലി വെർമ 31 റൺസും ക്യാപ്ടൻ ഹർമൻപ്രീത് കൗർ 22 റൺസും നേടി. ശ്രീലങ്കയ്‌ക്ക് വേണ്ടി രണവീര 3 വിക്കറ്റും രണസിംഗെ 2 വിക്കറ്റും വീഴ്‌ത്തി.
47 റൺസെടുത്ത കവീശ ദിൽഹരിയാണ് ശ്രീലങ്കയ്‌ക്ക് വേണ്ടി മികച്ച ബാറ്റിംഗ് കാഴ്ചവെച്ചത്. എന്നാൽ കവീശക്ക് പിന്തുണ നൽകാൻ മറ്റാർക്കും സാധിച്ചില്ല. ക്യാപ്ടൻ ചമീര അത്തപത്തു 16 റൺസെടുത്ത് പുറത്തായി. ഇന്ത്യൻ ബൗളർമാർ മികച്ച രീതിയിൽ പന്തെറിഞ്ഞു. രാധാ യാദവ് 4 ഓവറിൽ 22 റൺസ് വഴങ്ങി 2 വിക്കറ്റ് വീഴ്‌ത്തി. ദീപ്തി ശർമ്മ, പൂജ വസ്ത്രകാർ, ഷെഫാലി വെർമ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.
Comments