ലക്നൗ : ഉത്തർപ്രദേശിൽ ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ടു ലോക്സഭ മണ്ഡലങ്ങളിലും തകർപ്പൻ ജയം സ്വന്തമാക്കി ബിജെപി. സമാജ്‌വാദി പാർട്ടിയുടെ കുത്തക മണ്ഡലങ്ങളായ രാംപൂരിലും അസംഗഢിലുമാണ് ബിജെപി സ്ഥാനാർത്ഥികൾ വിജയിച്ചത്. അസംഗഢിലെ ബിജെപി വിജയം സമാജ്‌വാദി പാർട്ടിക്ക് കനത്ത പ്രഹരമാണ്. പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവിന്റെ സ്ഥിരം മണ്ഡലമായിരുന്നു അസംഗഢ്. അഖിലേഷ് യാദവ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടന്നത്.
അസം ഖാന്റെ മണ്ഡലമായ രാം പൂരിൽ ബിജെപി സ്ഥാനാർത്ഥി ഘനശ്യാം സിംഗ് ലോധി വൻ ഭൂരിപക്ഷത്തിനാണ് തിരഞ്ഞെടൂക്കപ്പെട്ടത്. ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ നാൽപ്പതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ലോധി മുന്നിലായിരുന്നു. അസംഗഢിൽ ബിജെപി സ്ഥാനാർത്ഥി ദിനേഷ് ലാൽ യാദവ് നിരാഹുവ ആണ് തിരഞ്ഞെടുക്കപ്പെട്ടത്. ബിഎസ്പി നേടിയ വോട്ടുകൾ തിരഞ്ഞെടുപ്പിൽ നിർണായകമായി.
Comments