കൊൽക്കത്ത: യുവാക്കൾക്ക് ഹ്രസ്വകാല സൈനിക സേവനത്തിന് അവസരം നൽകുന്ന കേന്ദ്ര സർക്കാർ പദ്ധതിയായ അഗ്നിപഥിനെതിരെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അഗ്നിപഥിൽ ചേരുന്നവർ ബിജെപി പ്രവർത്തകരാണ്. അവർക്ക് തന്റെ സർക്കാർ ജോലി നൽകില്ല. മമത ബാനർജി പറഞ്ഞു.
അതേസമയം അഗ്നിപഥ് പദ്ധതിയിൽ ചേർന്ന് വിജയകരമായി സൈനിക സേവനം പൂർത്തിയാക്കുന്ന യുവാക്കൾക്ക് തൊഴിൽ വാഗ്ദാന പെരുമഴയുമായി കേന്ദ്ര സർക്കാരും വിവിധ സംസ്ഥാന സർക്കാരുകളും രംഗത്ത് വന്നിരുന്നു. അഗ്നിപഥ് റിക്രൂട്ടിംഗ് പദ്ധതിക്ക് വലിയ സ്വീകാര്യതയാണ് രാജ്യത്തെ യുവാക്കളിൽ നിന്നും ലഭിക്കുന്നത്. വിജ്ഞാപനം വന്ന് ദിവസങ്ങൾക്കുള്ളിൽ ലക്ഷക്കണക്കിന് അപേക്ഷകളാണ് സേനകൾക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്.
കേന്ദ്ര സർക്കാരിന്റെ അഭിമാന പദ്ധതിയായ ‘അഗ്നിപഥ്‘ പ്രകാരം സേവന കാലാവധി പൂർത്തിയാക്കുന്നവർക്ക് അർദ്ധ സൈനിക വിഭാഗങ്ങളിലും അസം റൈഫിൾസിലും നിയമനത്തിന് മുൻഗണന നൽകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ‘അഗ്നിപഥ്‘ പദ്ധതി പ്രകാരം 4 വർഷത്തെ സൈനിക സേവനം പൂർത്തിയാക്കുന്നവർക്ക് സർക്കാർ ജോലിയിൽ മുൻഗണന നൽകുമെന്ന് ഹരിയാന, ഉത്തർ പ്രദേശ്, അസം സർക്കാരുകളും വ്യക്തമാക്കിയിരുന്നു.
Comments