ന്യൂയോർക്ക്: അൽ ജസീറ മാദ്ധ്യമപ്രവർത്തകകൊല്ലപ്പെട്ടത് ഇസ്രയേൽ സൈനികരുടെ വെടിയേറ്റെന്ന വാദവുമായി വീണ്ടും പലസ്തീൻ. അൽ ജസീറ മാദ്ധ്യമ പ്രവർത്തക ഷിറീൻ അബു അഖ്‌ലേയുടെ ശരീരത്തിൽ തുളഞ്ഞു കയറിയ വെടിയുണ്ടയാണ് പലസ്തീൻ അമേരിക്കൻ ഫോറൻസിക് വിദഗ്ധർക്ക് കൈമാറിയത്. റൂഗെർ മിനി-14 റൈഫിളിലെ 5.56 മില്ലിമീറ്റർ വലുപ്പത്തിലുള്ള വെടിയുണ്ടയാണ് കൈമാറിയത്. അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ മാദ്ധ്യമപ്രവർത്തകയുടെ മരണം അന്വേഷിക്കുമെന്ന പ്രസ്താവനയ്‌ക്ക് പിന്നാലെയാണ് പലസ്തീൻ വെടിയുണ്ട കൈമാറിയത്.
‘അൽജസീറ മാദ്ധ്യമ പ്രവർത്തക ഷിറീൻ അബു അഖ്‌ലേയെ കൊലപ്പെടുത്തിയത് ഇസ്രാലേ ലാണ്. തങ്ങൾ അമേരിക്കയുടെ ഫോറൻസിക് വിഭാഗത്തിന് കൈമാറിയിരിക്കുന്നത് ഷിറിന്റെ ശരീരത്തിൽ നിന്നും കണ്ടെടുത്ത വെടിയുണ്ടയാണ്. യാതൊരു വിധ രൂപമാറ്റമോ വരുത്തിയിട്ടില്ല. വെസ്റ്റ് ബാങ്കിലെ ഇസ്രാലേൽ സൈന്യത്തിന്റെ റെയ്ഡിനിടെയാണ് മാദ്ധ്യമപ്രവർത്തകയ്‌ക്ക് വെടിയേറ്റത്.’ പലസ്തീൻ അറ്റോർണി ജനറൽ അക്രം അൽ ഖത്തീബ് പറഞ്ഞു.
ഇസ്രായേലുമായി ഈ വിഷയത്തിൽ ചർച്ചയില്ലെന്നും അതിനാലാണ് അമേരിക്കയ്‌ക്ക് വെടിയുണ്ടയും അനുബന്ധ തെളിവുകളും മറ്റ് റിപ്പോർട്ടുകളും നൽകിയതെന്നും അൽ ഖത്തീബ് പറഞ്ഞു. അൽജസീറ മാദ്ധ്യമപ്രവർത്തക ഹെൽമറ്റ് ധരിച്ചിരുന്നെങ്കിലും തൊട്ടു താഴെ തലയിൽ വെടിയുണ്ട പതിച്ചെന്നാണ് വിലയിരുത്തൽ.
Comments