ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമവുമായി ബന്ധപ്പെട്ട് ചൈനീസ് ഫോൺ നിർമ്മാണ കമ്പനിയായ വിവോയുടെ ഓഫീസുകളിൽ വ്യാപക റെയ്ഡ് നടത്തി ഇഡി. രാജ്യത്തുടനീളമുള്ള 44 ലധികം ഓഫീസുകളിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഒരേ സമയം റെയ്ഡ് നടത്തുന്നത്.
വിവോയുടെ ഉത്തർപ്രദേശ്,ഡൽഹി,മേഘാലയ, മഹാരാഷ്‌ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ ഓഫീസുകളിലാണ് പ്രധാനമായും റെയ്ഡ് നടക്കുന്നത്.
വരുമാന നഷ്ടവും യഥാർത്ഥത്തിൽ ഉള്ളതിനേക്കാൾ കുറഞ്ഞ വരുമാനവുമാണ് ഉണ്ടായതെന്ന് കാണിച്ച് ഉണ്ടായതെന്ന് കാണിച്ച് കോടികളുടെ നികുതി വെട്ടിപ്പ് നടത്തിയെന്ന ഇന്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്. നികുതി വെട്ടിച്ച പണം വിദേശ നിക്ഷേപത്തിന് ഉപയോഗിച്ചെന്നും ഇന്റലിജൻസ് വ്യക്തമാക്കുന്നു.
കഴിഞ്ഞ ഡിസംബറിൽ സമാനമായ രീതിയിൽ ആദായ നികുതി വകുപ്പ് വിവോയുടെയും ഓപ്പോ, ഷവോമി, വൺപ്ലസ് എന്നിവയുടേതുമുൾപ്പെടെ മറ്റ് ചൈനീസ് കമ്പനികളുടെ 20 ലധികം ഓഫീസുകളിൽ പരിശോധന നടത്തിയിരുന്നു
Comments