കണ്ണൂർ : കണ്ണൂർ മട്ടന്നൂരിൽ വീട്ടിൽ സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ച് അസം സ്വദേശികളായ അച്ഛനും മകനും മരിച്ച സംഭവത്തിൽ ദുരൂഹത.സ്റ്റീൽ ബോംബ് എവിടെ നിന്നാണ് ലഭിച്ചതെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ഏതെങ്കിലും രാഷ്‌ട്രീയക്കാർ സൂക്ഷിച്ച ബോംബാണോ പൊട്ടിത്തെറിച്ചതെന്നാണ് സംശയം ഉയരുന്നത്
മട്ടന്നൂർ കാശിമുക്കിൽ ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയാണ് സ്‌ഫോടനം നടന്നത്. പറമ്പിൽ നിന്നും ലഭിച്ച സ്റ്റീൽ പാത്രം തുറന്ന് നോക്കുമ്പോഴാണ് സ്‌ഫോടനം നടന്നത്. പറമ്പിൽ നിന്ന് കിട്ടിയ സ്റ്റീൽ പാത്രത്തിൽ എന്താണെന്നറിയാനാണ് ഇവർ തുറന്ന് നോക്കിയത് എന്നും പറയുന്നുണ്ട്. അസം സ്വദേശികളായ ഫസൽ ഹഖ്(45), മകൻ ശഹീദുൽ ഹഖ് (22) എന്നിവരാണ് മരിച്ചത്.
വിവിധ ഭാഷാ തൊഴിലാളികളായ അഞ്ച് പേരാണ് ഇവിടെ താമസിച്ചിരുന്നത്. പ്രദേശത്ത് നിന്നും ലഭിക്കുന്ന ആക്രി വസ്തുക്കളും മറ്റ് സാധനങ്ങളും ശേഖരിച്ചാണ് ഇവർ ജീവിതം മുന്നോട്ട്‌കൊണ്ടുപോയിരുന്നത്. വാടക വീടിന്റെ മുകളിലത്തെ നിലയിൽ വെച്ചാണ് സ്‌ഫോടനം നടന്നത്. പൊട്ടിത്തെറിയിൽ വീടിന്റെ മേൽക്കൂര മുഴുവനും തകർന്നു. താഴത്തെ നിലയിൽ ഉണ്ടായിരുന്ന ആർക്കും പരിക്കില്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Comments