തൃശൂർ : തൃശൂർ മെഡിക്കൽ കോളേജിൽ ആൺകുട്ടികൾക്കുമിടയിൽ പെൺകുട്ടികൾക്കുമിടയിൽ മറവെച്ച് പരിപാടി സംഘടിപ്പിച്ച സംഭവം ചർച്ചയാകുന്നു. ജെൻഡർ പൊളിറ്റിക്‌സും അതിന് പിന്നിലെ ജീവിതങ്ങളും ആശയങ്ങളും എന്ന വിഷയത്തെ സംബന്ധിച്ചാണ് സംവാദ പരിപാടി നടന്നത്. മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾ തന്നെയായിരുന്നു പരിപാടിയിൽ പങ്കെടുത്തതും. ഇസ്ലാമിക സംഘടനയായ വിസ്ഡം നേതാവ് അബ്ദുൾ ബേസിലാണ് പരിപാടിയിൽ സംസാരച്ചത്.
എന്നാൽ ഇസ്ലാമിസ്റ്റുകൾ പരിപാടിയുടെ ചിത്രങ്ങൾ പുറത്തുവന്നതോടയാണ് ഇത് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയമായി മാറിയത്. ഭൂരിഭാഗവും മുസ്ലീം പെൺകുട്ടികൾ പങ്കെടുത്ത പരിപാടിയിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമിടയിൽ വെള്ള തുണിവെച്ച് കെട്ടിയിരുന്നു. പരസ്പരം കാണാതിരിക്കാൻ വേണ്ടിയാണ് ഇത്തരത്തിൽ വെള്ള തുണികൊണ്ട് മറച്ചത്.
തൃശൂർ മെഡിക്കൽ കോളേജിലെ മെഡിക്കൽ വിദ്യാർത്ഥികളാണോ ഇത് എന്നും ഇവർ ഇന്ത്യക്ക് തന്നെ അപമാനമാണെന്നുമുള്ള കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. നിങ്ങൾ ഇത്ര പുരോഗമിച്ചവരാണോ എന്ന രീതിയിലുള്ള പരിഹാസ ചോദ്യങ്ങളും ഉയരുന്നുണ്ട്. ഭാവിയിലെ ഡോക്ടർമാരിൽ ഇങ്ങനെ ഒരു സമൂഹം ഉണ്ടായി വരുന്നുതോർത്ത് ലജ്ജ തോന്നുന്നുവെന്നും ചിലർ പ്രതികരിക്കുന്നുണ്ട്.
എന്നാൽ ആൺ – പെൺ വേർതിരിവുകളുടെ വിഷയത്തിൽ മതത്തിനും ലിബറൽ ആശയങ്ങൾക്കും വ്യത്യസ്തമായ കാഴ്ചപ്പാട് ആണുള്ളത് എന്നാണ് പരിപാടി സംഘടിപ്പിച്ചവരുടെ ന്യായീകരണം.
Comments