കോഴിക്കോട്: ബാലുശ്ശേരിയിൽ എസ്ഡിപിഐയുടെ പോസ്റ്റർ കീറി എന്നാരോപിച്ച് ഡി വൈ എഫ് ഐ നേതാവ് ജിഷ്ണു രാജിനെ മർദ്ദിച്ച കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. മുസ്ലീം ലീഗ് പ്രവർത്തകരായ മുഹമ്മദ് ഫായിസ്, മുർഷിദ് എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 13 ആയി.
കേസിലെ മുഖ്യപ്രതിയും എസ്ഡിപിഐ പ്രവർത്തകനുമായ സഫീർ കഴിഞ്ഞ ദിവസം കീഴടങ്ങിയിരുന്നു. ജിഷ്ണുവിനെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്താൻ ശ്രമിച്ചത് സഫീർ ആയിരുന്നു.
എസ്ഡിപിഐ ഫ്ലക്സ് ബോർഡ് കീറി എന്നാരോപിച്ചായിരുന്നു ഡി വൈ എഫ് ഐ പ്രവർത്തകരും സിപിഎം അനുഭാവിയും മുസ്ലീം ലീഗ് പ്രവർത്തകരും ഉൾപ്പെടെയുള്ള സംഘം ജിഷ്ണുരാജിനെ ക്രൂരമായി മർദ്ദിച്ചത്. കേസിൽ ഡി വൈ എഫ് ഐ പ്രവർത്തകരെയും സിപിഎം അനുഭാവിയെയും രക്ഷിക്കാനുള്ള പോലീസിന്റെ ശ്രമം പാളിയിരുന്നു.
Comments