തിരുവനന്തപുരം: മുഖ്യമന്ത്രിക്കും ഗവർണർക്കും പുതിയ ടൊയോട്ട ഇന്നോവ ക്രിസ്റ്റ കാറുകൾ വാങ്ങുന്നതിനായി പണം അനുവദിച്ച് ഉത്തരവ്. 72 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഡൽഹിയിലെ ഉപയോഗത്തിനാണ് കാറുകൾ.
വാഹനം വാങ്ങാനുളള ഭരണപരമായ അനുമതി നൽകിക്കൊണ്ടുളള ഉത്തരവ് പുറത്തുവന്നു. ഡൽഹി കേരള ഹൗസിലെ പൊതുഭരണ വകുപ്പിനാണ് കാറുകൾ വാങ്ങാൻ അനുമതി നൽകിയിരിക്കുന്നത്. പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ ജ്യോതിലാൽ ആണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്.
കഴിഞ്ഞ ഏപ്രിലിൽ ഡൽഹി കേരള ഹൗസ് അധികൃതർ ഇത് സംബന്ധിച്ച് കത്ത് നൽകിയിരുന്നു. ഈ കത്ത് പരിഗണിച്ചാണ് ഉത്തരവ് ഇറക്കിയിരിക്കുന്നത്. നേരത്തെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് കാറുകൾ വാങ്ങാനുളള തീരുമാനം വലിയ വിമർശങ്ങൾക്ക് ഇടയാക്കിയിരുന്നു. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ പെട്ടു നിൽക്കുമ്പോൾ ധൂർത്ത് തുടരുന്ന സമീപനത്തെയാണ് ബിജെപി അടക്കമുളള പാർട്ടികൾ വിമർശിച്ചത്.
മുഖ്യമന്ത്രിയും ഗവർണറും ഡൽഹിയിൽ നിത്യ സന്ദർശകരല്ല. ഇടയ്‌ക്കിടെ ഔദ്യോഗിക കാര്യങ്ങൾക്ക് മാത്രമാണ് പോകുക. അതിന്റെ പേരിൽ ഇത്രയും തുക മുടക്കി ഡൽഹിയിലേക്ക് മാത്രമായി വാഹനം വാങ്ങുന്നതും വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.
Comments