തിരുവനന്തപുരം: രാജ്യത്തിന്റെ പതിനഞ്ചാമത് രാഷ്‌ട്രപതിയായി ദ്രൗപദി മുർമുവിനെ തിരഞ്ഞെടുത്തു . ഇന്നലെയാണ് ഔദ്യോഗികമായി പ്രഖ്യാപനം നടത്തിയത് . എതിർ സ്ഥാനാർത്ഥിയായി മത്സരിച്ച യശ്വന്ത് സിൻഹ ദയനീയ പരാജയം ഏറ്റു വാങ്ങുകയായിരുന്നു . പ്രതിപക്ഷ പാർട്ടികളിലെ നിരവധി ആളുകൾ നേരത്തെ തന്നെ മുർമുവിന് പിന്തുണ നൽകിയിരുന്നു . പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത രാഷ്‌ട്രപതി സ്ഥാനാർത്ഥിയായി യശ്വന്ത് സിൻഹയെ മത്സരിപ്പിച്ചതിനെതിരെ ഒരുവിഭാഗം ആളുകൾ കടുത്ത അമർഷം രേഖപെടുത്തിയിരുന്നു .
എന്നാൽ വനവാസി വിഭാഗത്തിൽ പെട്ട ഒരു വനിതയെ രാജ്യത്തിന്റെ പ്രഥമ പൗരയായി തിരഞ്ഞെടുക്കുന്നതിൽ രാഷ്‌ട്രീയം നോക്കേണ്ടതില്ലന്നായിരുന്നു പലരുടെയും വാദം . ബിജെപിയെയും, എൻഡിഎ സഖ്യത്തിനെയും നഖശിഖാന്തം എതിർക്കുന്ന പ്രതിപക്ഷ പാർട്ടികളിൽ പലരും ദ്രൗപദി മുർമുവിന് വോട്ട് ചെയ്തതിനെ തുടർന്ന് പ്രതിപക്ഷ ക്യാംപിൽ പൊട്ടിത്തെറി രൂക്ഷമായിരിക്കുകയാണ് .
കേരളത്തിലെ പ്രതിപക്ഷവും ഭരണപക്ഷവും ഒരുമിച്ച് നിന്നുകൊണ്ടാണ് എൻ ഡി എ സ്ഥാനാർത്ഥിക്കെതിരെ പ്രവർത്തിച്ചിരുന്നത് . എന്നാൽ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടുകൂടി കേരളത്തിൽ ഇടത് വലത് മുന്നണികൾ ആശയക്കുഴപ്പത്തിലായിരിക്കുകയാണ് . നിയമസഭയിലെ 140 പേരിൽ ഒരാൾ എൻ ഡി എ സ്ഥാനാർത്ഥി ദ്രൗപദി മുർമുവിനാണ് വോട്ട് രേഖപ്പെടുത്തിയതെന്ന് തെളിഞ്ഞു . സമൂഹ മാധ്യമങ്ങളിലും രാഷ്‌ട്രീയ കേരളത്തിലും അടുത്ത ചർച്ചക്ക് വഴിതെളിക്കുന്ന ഈ സംഭവം ഇതിനോടകം തന്നെ വിവാദമായിരിക്കുകയാണ് . കേരള നിയമസഭയിലെ ബിജെപി അനുഭാവി ആരെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ജനങ്ങൾ . എന്നാൽ സംഭവം പുറത്തതായതോടെ ഇരു പാർട്ടികളും വെട്ടിലായിരിക്കുകയാണെന്നും ഒരുവിഭാഗം ആളുകൾ ചർച്ച ചെയ്യുന്നു .
വളരെ രസകരമായ ട്രോളുകളും , വിവരണങ്ങളുമാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത് . രാജ്യത്തിന്റെ പതിനാറാം രാഷ്‌ട്രപതിയായി സത്യപ്രതിജ്ഞ ചെയ്യാൻ പോകുന്ന ദ്രൗപദി മുർമുവിന് വോട്ട് രേഖപ്പെടുത്തിയ ഒരാൾ യഥാർത്ഥ പുരോഗമനവാദിയാണെന്നും അധഃസ്ഥിത ജനവിഭാഗങ്ങളോട് നൂറ് ശതമാനം കൂറ് പുലർത്തുന്ന പൊതുപ്രവർത്തകനാണെന്നും ഒരു വിഭാഗം പറയുന്നു .
Comments