ലക്‌നൗ: ഉത്തർപ്രദേശിൽ കൻവാർ യാത്രയ്ക്കിടെ വർഗീയ സംഘർഷത്തിന് ശ്രമിച്ച് ഇസ്ലാമിക മത തീവ്രവാദികൾ. കൻവാർ യാത്ര കടന്നു പോകുന്നതിനിടെ തുപ്പി. മീററ്റിലായിരുന്നു സംഭവം.
രണ്ട് അംഗ സംഘമാണ് ആക്രമണം നടത്തിയത്. രാജസ്ഥാനിൽ നിന്നുള്ള വിശ്വാസികൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഹരിദ്വാറിൽ നിന്നും ഗംഗാ ജലവുമായി മടങ്ങുകയായിരുന്നു ഇവർ. ഇതിനിടെ ഇരു ചക്ര വാഹനങ്ങളിൽ എത്തിയ രണ്ടംഗ സംഘം. ഇവർക്ക് നേരെ തുപ്പുകയായിരുന്നു. കൻവാർ തകർക്കാനും ഇവർ ശ്രമം നടത്തി.
തുടർന്ന് അക്രമികളിൽ ഒരാളെ വിശ്വാസികൾ പിടികൂടി. പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാൾക്കൊപ്പമുണ്ടായിരുന്ന രണ്ടാമത്തെ പ്രതിയ്‌ക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് വിശ്വാസികൾ ആവശ്യപ്പെട്ടു. ആക്രമണത്തിൽ പ്രതിഷേധിച്ച് വിശ്വാസികൾ വഴിയരികിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
Comments